Sunday, November 28, 2010

ഗ്രഹാതുരത്വങ്ങള്‍

വീട്ടില്‍ നിന്നും ബാഗുമായി ഇറങ്ങി...പുതിയ ഒരു വാതിലിനു മുന്നില്‍ നിര്‍ത്തിയിട്ടു,.. സ്വന്തമായി നിയന്ത്രിക്കണം ഇനി എല്ലാം എന്ന് അമ്മ പറഞ്ഞു മടങ്ങി പോവുമ്പോള്‍..

വീടിലെക്കെത്തന്‍ ഒരു നീണ്ട കാത്തിരിപ്പ്‌ തുടങ്ങുമ്പോള്‍..
രാത്രിയില്‍ വീടിനു മുകളിലെ ശ്രദ്ധിക്കാത്ത നക്ഷത്രങ്ങളെ പുതിയ അന്തരീക്ഷത്തില്‍ പുതിയ ഒരു ബന്ധുത്വം കൊടുത്തു ശ്രദ്ധിക്കുമ്പോള്‍..
അത്താഴം കഴിക്കാന്‍ അമ്മയുടെ മണവും നിഴലും കൂട്ടും ഇല്ലാതാവുമ്പോള്‍..
ഉണര്ന്നെനീക്കുമ്പോള്‍.. കണികാണാന്‍ വീടിന്റെ മുറ്റത്തെ കുളിര്‍മയും നിറങ്ങളും കിട്ടാതെ ആവുമ്പോള്‍...
ജീവിതം എല്ലാം അടുക്കി കൂടി എഴുതിയതിലൂടെ മുന്നോട് പോവുമ്പോള്‍..

ഒറ്റകാവുമ്പോള്‍... വീട്ടില്‍ ചെയ്തുതീര്‍ക്കാന്‍ സമയം ഇല്ലാത്ത  കുറുമ്പും കൂട്ടുകളും  ഒര്കുമ്പോള്‍ ..
വികരമില്ലാതെ പെയ്യുന്ന മഴ കാണുമ്പോള്‍
..തടി അഴിക്കിടയിലൂടെ തണുത്തു പെയ്തിറങ്ങിയ പച്ച നിറമുള്ള മഴ ഓര്‍ക്കുമ്പോള്‍.....

കാലത്തേ ഉറക്കച്ചടവോടെ സ്കൂള്‍ ബസിനു കാത്തിരിക്കുന്ന പൊതിഞ്ഞു കെട്ടിയ കുട്ടികളെ കാണുമ്പോള്‍..; വെയില്‍ വന്നു പൊട്ടിച്ചിരിക്കും വരെ കിടന്നുറങ്ങി ..തണുത്ത വെള്ളത്തില്‍ കുളിച്ചു..  ചൂടോടെ പ്രാതല്‍ കഴിച്ചിട്ട് കുറി തൊട്ടു  എന്നും ഓടി പഠിക്കാന്‍ പോയ കാലം എവിടെയോ കാണുമ്പോള്‍...
ചെരുപ്പില്ലാതെ അലഞ്ഞ പൊടിപിടിച്ച വരണ്ട കുട്ടികാലത്തെ പാദങ്ങള്‍ ...
മുഷിഞ്ഞ ഉടുപ്പില്‍ ഇരുളും വരെ കളിച്ചു മതിയാവാത്ത എല്ലാ ദിവസങ്ങളും..
വളപ്പൊട്ടും, മഞ്ചാടിയും , കുന്നിക്കുരുവും, കാക്കപ്പോന്നും, അക്കും,ചിരട്ടയും, കുപ്പിയും, ഇഷ്ടിക മുറികളും...
ഓണവും കാര്‍ത്തികയും തിരുവാതിരയും..
സിനിമയും ...നാടകവും.അമ്പലവും..ഉത്സവങ്ങളും..
ഓടി നടന്ന പുല്ലു തേഞ്ഞ ഇടുങ്ങിയ നാട്ടു വഴികളും..വെറുതെ പറിച്ചു കളഞ്ഞ നെയ്യാമ്പല്‍ പൂവുകളും..
എന്നെ പെടിച്ച്ചോടിയോളിച്ച്ച്ച മാനത്തുകണ്ണിയും  വാല്‍ മാക്രി കുഞ്ഞുങ്ങളും...
കുപ്പിയിലിട്ടടച്ച  പുഴമീനുകളും പായലുകളും...
തീപ്പട്ടികൂടില്‍  ഒളിപ്പിച്ച  കുഴിയാനകളും..
പഴയ ബുക്കുകളിലെ  ഒഴിഞ്ഞ പേപ്പറുകളിലെ വിലയേറിയ സ്റ്റാമ്പ്‌കളും 
വഴിയോരം പരതി  പെരുക്കിയെടുതോരാ തീപ്പെട്ടി പടങ്ങളുടെ വലിയ നിക്ഷേപങ്ങളും..
മൈനയും പൊന്മാനും  ചെമ്പോത്തും മറന്നിട്ടു പോയ തൂവല്‍ ശകലങ്ങളും  ..  
കുരുവിയും ഓലേഞ്ഞാലിയും  ഇട്ടോഴിഞ്ഞു പോയ കൂടുകളും..
പുതിയ നിറവും വരയും നിറഞ്ഞ ചിരിക്കുന്ന പടങ്ങളും...
തോര്‍ത്ത് മുണ്ട് ചുറ്റി കുഞ്ഞിനു പാലൂട്ടി അമ്മയാവാന്‍ കൊതിച്ച മരിക്കാത്ത നിമിഷങ്ങളും..
ചിരിച്ചുകൊണ്ട് ഉണര്‍ന്നതും... ചിരിച്ചുകൊണ്ട് തന്നെ ഉറങ്ങിയതുമായ  ഒരുപാട് പിന്നിലെന്ന് തോന്നിക്കുന്ന നിറം മങ്ങാത്ത സ്വന്തമായ ഓര്‍മ്മകള്‍...
ഒക്കെയും ഒന്നിച്ചു കൂട്ടി  ഒരു അടികുറിപ്പ് ..  ഗ്രഹാതുരത്വങ്ങള്‍ ....











Saturday, November 27, 2010

അവസാന നോക്ക്..

ചിതറിയ നിന്റെ ചുരുണ്ട മുടിയിഴകള്‍..
അകന്ന കാലിലെ തരിച്ച്ച വിരലുകള്‍..
ഇനിയും എന്നെ പിന്തുടാരാന്‍ ആവാത്ത തുറിച്ച ഉയര്‍ന്ന കണ്ണുകള്‍..
 രോമങ്ങള്‍ ക്ഷീനീച്ച് ഉറങ്ങുന്ന  മരവിച്ച നിന്റെ വളയില്ലത്ത്ത കൈകള്‍...
ഇനിയോരുത്തര്‍ക്കും അടിയറവു വക്കനാവാത്ത   നിര്‍ജീവമായ ഉടല്‍..
മൂകതയും നിസബ്ധതയും മത്സരിക്കുന്ന  നിമിഷങ്ങള്‍..
വിട പറയുന്നു ഞാന്‍...
ഇനിയും ഏകാന്തനായ ഞാന്‍...
മരണ ഹേതുവായ ഞാന്‍
നിശബ്ദനായ ഞാന്‍...
പുലര്‍ച്ചയും വെയിലും സായാഹ്നവും സന്ധ്യയും ഇരുളും നിലാവും എന്നെ കാട്ടി തന്ന നീ....
ഇതാനെനിക്ക് നിനക്കായി അവസാനമായി തരാനുള്ളത്‌...
വികാരങ്ങളില്ലാത്ത എന്റെ ഈ അവാസാന നോക്ക്...

Friday, November 26, 2010

ഒറ്റയ്ക്ക്



ചിന്തകള്‍ക്ക്  ..പറന്നിരിക്കാനൊരു ഇടമില്ലാതെ വെറുതെയി ഇങ്ങെനെ പറക്കാന്‍ നേരമുള്ളപ്പോള്‍...
എനിക്കൊപ്പം എന്റെ നിഴല്‍ മാത്രം ഉറങ്ങാതെ കൂട്ടിരിക്കുംപോള്‍.
നിസബ്ധതയില്‍ എന്റെ നിശ്വാസം അലഞ്ഞു തിരികെ എത്തുമ്പോള്‍..
മിഴിപ്പോലകള്‍ ഒന്നിക്കാതെ വിടര്ന്നിരിക്കുംപോള്‍..
നനവ്‌  ഉണങ്ങി ചുണ്ടുകള്‍ വരള്മ്പോള്‍..
പെട്ടെന്നൊരു വിളിയില്‍ ഒരു പാട് നടന്ന ദൂരം ഒരു ഞെട്ടലോടെ ഒരു നിമിഷത്തില്‍ മടങ്ങി എത്തുമ്പോള്‍..
ഞാനറിയുന്നു... ഞാന്‍ ഒറ്റക്കായിരുന്നു എന്ന്...

Thursday, November 25, 2010

ഞാന്‍

എന്നിലെ എന്നെ ഞാന്‍ തിരിച്ച്ചരിഞ്ഞിട്ടും ഞാന്‍
ഞാനെന്നോരാളായി പെരുമാരുമ്പോലാണ് ഞാന്‍ ഞാനാവുന്നത്..
എന്റെ ആഗ്രഹങ്ങള്‍... ഒരു  നീര്കുമിലയനെന്നും... അതിലെ അലിഞ്ഞില്ലണ്ടാവുന്ന
കാറ്റിന്‍ കണങ്ങള്‍ മാത്രമാണ് സ്വപ്നമെന്നും തിരിച്ചറിയുംപോലാണ് ഞാന്‍  ഞാനാവുന്നത്.
അര്‍ത്ഥങ്ങള്‍ക്കപ്പുരം അനര്തങ്ങള്‍ക്ക്‌ കണ്ണടക്കുന്ന നിരര്തമായ നിമിഷങ്ങള്‍ ജീവിച്ചു തീരുമ്പോള്‍...
 ആശകള്‍ മറയിട്ട നിരാശകളുടെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയ നിമിഷങ്ങള്‍ ..
കയം അറിയാതെ നീന്തിയടുത്ത തീരങ്ങള്‍.
വിഷമറിയാതെ നുകര്‍ന്ന സ്നേഹങ്ങള്‍.
അറ്റം കാണാതെ നടന്നെത്തിയ കാതങ്ങള്‍..
ചുരുണ്ട് കിടന്ന ജീവിതം ചുരുളഴിഞ്ഞു തീര്‍ന്നപ്പോള്‍ ...
എന്നെ ഞാന്‍ തിരിച്ച്ചരിയുന്നതിപ്പോലാണ് ..
കൊഴിയാറയപ്പോള്‍ ..അടര്‍ന്നു  വീഴുമ്പോള്‍...
എന്നിലെ എന്നെ...
നിന്നിലെ നിന്നെ നീ കണ്ടത് പോലെ...
നിങ്ങളിലെ നിങ്ങളെ നിങ്ങള്‍ കാണാന്‍ ഇരിക്കും പോലെ...

Sunday, November 21, 2010

ദൂരെ എവിടെയോ


തുലാവര്ഷങ്ങളും ഇടവപ്പാതിയും പലതും പല വര്‍ഷങ്ങളിലായി  കടന്നു പൊയ് ..
ഇന്നും പല മഴകളും എനിക്ക് തരുന്നതില്‍ ഒന്ന് അവളെ കുറിച്ചുള്ള ഓര്‍മകളാണ് .
മണ്ണിന്റെ നിറമുള്ള അവള്‍.. മഴയുടെ തണുപ്പുള്ള അവള്‍..മഞ്ഞിന്റെ മനസ്സുള്ള അവള്‍..
പഠിച്ചുകൊണ്ടിരിക്കെ മഴപെയ്യുമ്പോള്‍ പുസ്തകം അടച്ചു കുളിരോടെ ജനാലയുടെ  പുറത്തേക്ക് നോക്കി ഇരുന്നിരുന്ന അവള്‍.. മാങ്ങാ പോട്ടികുവനും  മുള്ളിങ്കായ പറിക്ക്കുവാനും സ്വതന്ത്രമായി എനിക്കൊപ്പം നടന്നവള്‍... സായാഹ്നങ്ങളില്‍ ഒഴിഞ്ഞ പാടങ്ങളിലെയും പറമ്പ് കളിലെയും  വെയില്‍ വീണു നിറം മാറിയ പുല്ലിലൂടെ വെറുതേ ഓരോന്ന് പറഞ്ഞുകൊണ്ട് നടക്കാന്‍...കുളക്കടവിലെ തെളിഞ്ഞ പാറക്കല്ലില്‍ സൂര്യന്‍ അസ്തമിക്കും വരെ ഇരിക്കാന്‍. ഉറക്കമില്ലാത്ത എന്റെ നിലാവുമോത്ത്ള്ള  രാത്രികളില്‍ എനിക്ക് സ്വപ്നം കാണാന്‍..
ഒരു വര്‍ഷാവസാനം പുതുവര്‍ഷ കലണ്ടര്‍ സമ്മാനിച്ചു അതില്‍ എന്റെയും അവളുടെയും ജന്മദിനത്തിനു ചുറ്റും വട്ടം വരച്ചിട്ടു ചിരിച്ചുകൊണ്ടിറങ്ങി പോയവള്‍... പുതുവര്‍ഷത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു അതില്‍ കുറെ എനിക്ക് സമ്മാനിച്ച്‌ എന്റെ കരവലയത്തില്‍ നിന്നും അകന്നു പോയവള്‍..
എന്റെ വിരലുകളില്‍ കോര്‍ക്കാന്‍ ഇനിയൊരു നനുത്ത വിരലില്ലാതെ...എന്റെ സ്വപ്നങ്ങളില്‍  കാര്‍മേഘങ്ങള്‍ക്കപ്പുറം ഒരു മഴയുടെ നനവുപോലുമില്ലാതെ.. ഉള്ളിലെവിടെയോ നിര്‍ത്താതെ ഇടിവെട്ടിപെയ്യുന്ന ഒരു തോരാ മഴപോലെ  ഓര്‍മകളില്‍ അവളിന്നും...

Saturday, November 20, 2010

കൂടെ



കാലത്തെ  ഉണരുമ്പോള്‍ .. ചാറ്റല്‍  മഴ  ഉണ്ടായിരുന്നു ..
ചിമ്മി  തുറക്കുന്ന  കണ്ണുകള്‍  കണ്ടു  പുഞ്ചിരിച്ചു നിന്ന മഴ....
ഉച്ച്ചവേയിലത്തൊരു വേനല്‍ മഴയും...
വെയിലത്ത് തളര്ത്താതെ കുളിര്‍പ്പികനെന്നോണം...
ഇളംവെയില്‍ നേരത്ത് വിശ്രമിച്ച മഴ....
രാത്രിയില്‍ ഉറഞ്ഞു തുള്ളി ആര്‍ത്തു പെയ്യുനുണ്ടായിരുന്നു...
ഞാന്‍ ഉറങ്ങുവോളം...

ഇനിയും ഒരു കാത്തിരിപ്പ് കൂടി മാത്രം..














ദൂരം ഈ  വിദൂരം അത്രയും ..
നിന്‍  നീണ്ട   പാദങ്ങള്‍  പിന്തുടര്‍ന്നിതുവരെക്കെത്തി ഞാന്‍ .
കാവുകള്‍ കുളങ്ങള്‍ കടവുകള്‍ തീരങ്ങള്‍ താണ്ടി നിനക്കൊപ്പം,
കരഞ്ഞും കരയിച്ച്ചും ചിരിച്ചും ചിരിപ്പിച്ചും പിന്നിലെത്ര നിമിഷങ്ങള്‍...

കാത്തുവച്ച്ചോരീ അണയാത്ത മിഴികളില്‍.. പ്രതീക്ഷകള്‍ സ്വപ്‌നങ്ങള്‍ ദിനരാത്രങ്ങള്‍ അത്രയും,
ചലിച്ച്ചിരുന്നോരീ ചുണ്ടുകള്‍ ഇടാരാതെ ചിരിയായും വാക്കാലും
മറക്കാതെ കാത്തുവച്ച്ചോരോന്നീ  മനസ്സിത്രനാലും..
ഓടിയെത്തിയിരുന്നീ ഞാന്‍ എന്നും നിന്നിലെക്കായി.

കരിന്തിരി കത്ത്തുന്നോരീ കണ്ണ്കള്‍ക്കിനി 
ചിരിക്കാത്തോരീ ചുണ്ടുകള്‍ക്കിനി...
കത്ത്തുവക്കുവാന്‍ ഒന്നുമില്ലത്തോരീ മനസ്സിനിനി..
 ഒരൊറ്റ   കാത്തിരിപ്പ്   കൂടി  മാത്രം ..


Tuesday, November 9, 2010

തിരികെ വീണ്ടും,..













പച്ചപ്പ്‌ തീര്ത്തോരാ നാടുവഴിയിലൂടെ ,
ഉറവകളും  ഉരഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന
കരിയില മൂടിയ മണ്ണിലൂടെ ,
നടന്നു നടന്നു...

പായല്‍ പുതച്ച വലിയ മതില്കെട്ടിനുള്ളിലെ
മഞ്ഞില്‍ കുളിച്ചു സൂര്യ നമസ്കാരം ചെയ്യുന്ന
മനസ്സുള്ള അത്മാവുള്ള ജീവനുള്ള എന്റെ വീട്ടിലേക്കെത്തുവാന്‍..

ഓര്‍മകളുടെ കലവറയിലെ ,
വരിന്ഞ്ഞും മുറുകിയും കിടക്കുന്ന ആത്മാക്കളെ
മാറാല മാറ്റി പുറം വെയില്‍ കാട്ടുവാന്‍.
എനിക്ക് കൂട്ടിരുത്തുവാന്‍..

ചിതലുകള്‍ ഉണ്ടു തീര്‍ക്കാരായ മുറിവീണ ചുവരിന് ചുറ്റും
ഇടറുന്നോരീ കാലാല്‍ വലം വക്കുവാന്‍..

Sunday, November 7, 2010

വീണ്ടും മറന്നത് ..



പുറത്ത് നനായി മഴ പെയ്യുന്നുണ്ട്..
കോട്ടയത്തെക്കുള്ള എന്റെ യാത്രയില്‍ ഞാന്‍ വളരെ യാദ്രിശ്യമായി അവളെ കണ്ടു മുട്ടി...
അവള്‍ ഇന്നും അന്നത്തെ പോലെ തന്നെയാണോ എന്നെനിക്കു തോന്നി..ചിരിക്കാത്ത ചുണ്ടുകളും..ക്രൂരത ഇല്ലാത്ത കണ്ണുകളും... നീണ്ട ഈ എട്ടു ഒന്‍പതു വര്‍ഷങ്ങള്‍ക് ശേഷവും വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാത്ത പോലെ... 
ജനറല്‍ കംപര്‍ത്മെന്റ്റ് ന്റെ വാതില്‍ സൈഡ് ഇല്‍ നില്‍കുന്ന അവളെ ഒന്ന് നേരെ നോക്കുവാനോ പൊയ് ഒന്ന് പരിചയം പുതുക്കുവാനോ ഉള്ള  ധൈര്യം എനിക്ക് വന്നില്ല.

നേരം കഴിയവേ അവള്കിരിക്കുവാന്‍ എന്റെ സീറ്റിന്റെ ഏകദേശം അടുത്ത സീറ്റ് തെന്നെ കിട്ടി.. എന്റെ മനസ്സില്‍ അവളോട്‌ മിണ്ടാത്ത്തിന്റെ വിങ്ങല്‍ കൂടികൊന്ടെയ് ഇരുന്നു...അവള്‍ എന്നെ തിരിച്ചറിഞ്ഞാല്‍..ഞാന്‍ പരിചയം പുതുക്കിയില്ല എന്ന് മനസിലാക്കിയാല്‍ വീണ്ടും ഒരു തോല്‍വി കൂടെ...ഒരിക്കലും അവള്‍ക് മുന്നില്‍ വര്‍ഷങ്ങള്‍ക്കു  മുന്പ് തോറ്റതിന്റെ അത്ര വരില്ല; എന്നിരുന്നാലും..  ....ഈ ഒരു അവസ്ഥ തന്നെയാണ് എന്റെ ജീവതത്തിലെ പല അനുഭവങ്ങളും എനിക്ക് നീറുന്നതാക്കി മാറ്റിയത്.

വീട്ടില്‍ നിന്നും വന്ന ഭാര്യയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു സംസാരിക്കാന്‍ എനിക്കായില്ല.. എന്റെ ഉള്ളില്‍ നിന്നും സബ്ദം പുറത്തുവരാന്‍ മടിക്കും പോലെ.ഫോണ്‍ കട്ട്‌ ചെയ്തു , സൈലന്റ് ഇല്‍ ഇട്ടു തിരികെ വച്ചു.

നാടിന്റെയും വീടിന്റെയും പരിധി വിട്ടു പഠിക്കാന്‍ വന്ന കാലം.. പഠിത്തം കഴിയാന്‍ മാസങ്ങള്‍ ബാക്കി നില്‍കെ  ഒരു നിയോഗം പോലെ അവളെ പരിച്ചയപെട്ടത്‌...
അമ്മ  മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക്  പോകാന്‍ സങ്കടത്തോടെയും എന്ത് ചെയ്യണം എന്നറിയതെയും ഞാന്‍  തിരക്ക് കൂട്ടുമ്പോള്‍...ടിക്കറ്റ്‌ ശരിയാവാതെ കൂടുകാര്‍ പലേടത്തും അലയുമ്പോള്‍ റെയില്‍വേ ഇലെ ഉദ്യോഗസ്ഥന്റെ മകളായ ഇവളെ കൂട്ടുകാരില്‍ കൂടെ ഉള്ള ഒരുവന്‍ വിളിച്ചു കാര്യം പറഞ്ഞു ടിക്കറ്റ്‌ ശരിയാക്കിയത് ... ആരോടും അധികം അത്ര  അടുക്കാത്ത പ്രക്രിതക്കാരി... അടുത്താല്‍ തന്നെ അവളോട്‌ ഒരു ബഹുമാനത്ത്തിനപ്പുറം ഒരു ബന്ധത്തിലേക്ക് വീഴുവാന്‍ ഒരിക്കലും തോന്നുകയുമില്ല.. 
പഠിക്കുവാന്‍ മിടുക്കിയായിരുന്നു ഞങ്ങളുടെ കോളേജില്‍ ...

അമ്മയുടെ അടക്കം കഴിഞ്ഞു വീട്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ സഹതാപം കൊണ്ടോ എന്തോ ഒരു പുഞ്ചിരി ഞാന്‍ പ്രതീക്ഷിക്കാതേ അവളില്‍ നിന്നും കിട്ടി.. നിമിത്തങ്ങള്‍ പോലെ ഒരേ പ്രൊജക്റ്റ്‌ ഇല്‍.. മിണ്ടാനും കൂടെ നടക്കാനും അവളെ കൂടുതല്‍ അറിയുവാനും കഴിഞ്ഞു...അവളുടെ  വ്യത്യസ്തമായ ആശയങ്ങള്‍..ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട്.. ആരാധനാ തനെയായിരുന്നു ആ സ്ത്രീ രൂപത്തോട്..പടിത്തലും പരീക്ഷയിലും ഒക്കെ അവളുടെ കൂട്ട്  ഒരുപാട് ഒരുപാട് രക്ഷയായി..അതിലുപരി പരീക്ഷാ സമയത്ത് അമ്മ മരിച്ച ഒരു കുട്ടിയോട് വേണ്ടതിലധികം കരുണയും സഹതാപവും അവള്‍ എന്നോട്  കാട്ടിയിരുന്നോ  എന്നും എനിക്ക് തോന്നാറുണ്ട്..നന്ദി പരയവുന്നതിലപ്പുരം അവള്‍ എനിക്കൊരു ഉപകാരി ആയിരുന്നു... അവളെ പ്രേമിക്കണം എന്നുണ്ടെങ്കിലും മറ്റുള്ളവരെ പോലെ തന്നെ അതിനു എനിക്കും ധൈര്യം കിട്ടിയില്ല.

ഒരിക്കലും അവളോട്‌ ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല...അവളുടെ നാട്ടില്‍ പഠിക്കാന്‍ മാത്രമായി വന്ന ഞാന്‍.. ഒക്കെ കഴിഞ്ഞു നാട് വിടുമ്പോള്‍ കൂടെ അവള്‍ ഉണ്ടാവണം എന്ന് ഒരുപാട് ആഗ്രഹിച്ചു.. അവളുമൊത്തുള്ള ജീവിതം സ്വപ്നത്തിന്റെ മുഴുനീള നേരവും കയ്യടക്കിയിരുന്നു.. 

പൂരത്തിന്റെ നാട്ടില്‍ നിന്നും അനന്തപുരിയിലേക്കുള്ള എന്റെ യാത്ര...വേര്‍പാടുകളും വിരഹവുമായി എല്ലാവരും  നേരെത്തെ പിരിഞ്ഞിരുന്നു...പതിവില്ലാതെ പേയ്ത ആ മഴ ..ഇന്നും മഴ പെയ്യുമ്പോള്‍...മഴയത്ത് ഒറ്റക്കിരിക്കുമ്പോള്‍..എന്നെ ആ ഓര്‍മ്മകള്‍ വേട്ടയാടി മുറിവേല്‍പ്പിക്കുന്നുന്ദ്  ..

അന്ന് എന്റെ കണ്ണില്‍ നിന്നും വായിച്ചറിഞ്ഞുവോ എന്തോ അവള്‍ എന്നെ ഇഷ്ടപെടാന്‍ തുടങ്ങി എന്നെനിക്കു തോന്നിത്തുടങ്ങി... കോളേജ് ജീവിതം അവസാനിക്കാന്‍ ഒരു രാത്രി മാത്രം ബാക്കി നില്‍ക്കവേ...ചുവക്കുന്ന ഒരു സന്ധ്യയില്‍ നീണ്ട ഒരു വഴിത്താരയില്‍ വച്ചു  ഞാന്‍ എന്നിലെ എന്നെ കുറിച്ചു  ... എന്നിലെ സ്വപ്നത്തെ... ഒരു കഥപോലെ അവളോട്‌ പറഞ്ഞുകൊണ്ട്  യാത്ര ചോദിക്കവേ ...അപ്രതീക്ഷിതമായ ഒരു മറുപടിയായിരുന്നു...എന്റെ കണ്ണുകളിലേക്കു നോക്കി അവള്‍ പറഞ്ഞത്... " ഞാന്‍ വരാം"...
ഇത്ര പറഞ്ഞു ചിരിയോടെ അവള്‍ മടങ്ങി...

അന്നെനിക്ക് ഒട്ടും ഉറങ്ങാന്‍ പറ്റിയില്ല...പിറ്റേന്നത്തെ ഉച്ചയ്ക്കുള്ള ട്രെയിന്‍...
അവള്‍ വീടും വീടുകരേം ഉപേക്ഷിച്ചു എന്റെ ഒപ്പം...വന്നാല്‍ നാട്ടില്‍ അമ്മയില്ലാത്ത വീട്ടിലേക്ക് ...ഒരു ജോലി ആവാതെ പഠിക്കാന്‍ പോയ ഞാന്‍ ഒരു പെണ്‍കുട്ടിയുമായി തിരികെ എത്തുമ്പോള്‍ ..വീടുകാരുടെ പ്രതികരണം ..സ്വപ്‌നങ്ങള്‍ ഉണ്ടായില്ല അന്ന് രാത്രിയില്‍ ..വീടുകരോടും അവളുടെ അച്ച്ചനോടും  അമ്മയോടും ഉള്ള അവളുടെ ബന്ധം എനിക്ക് നന്നായി അറിയുമായിരുന്നു... എന്നോടും പറഞ്ഞിട്ടുണ്ട് അവള്‍ ..' ഈ വറ്ഷം അത്രയും എന്നെ കത്ത് വളര്തിയവരെ വിട്ടിട്ടു  ഇന്നലെ വന്ന ഒരുവന്റെ കൂടെ എന്റെ ഇഷ്ടത്തിനു ഇറങ്ങി  പോയാല്‍ ഞാന്‍ ജീവിതത്തില്‍ ഇതു നിമിഷവും ഇതിലും വലിയ ചതി ചെയ്തേക്കാം എന്നതിന് ഒരു വലിയ തെളിവാണ് 'എന്ന് ...നാളെ റെയില്‍വേ സ്റ്റേഷന്‍ ഇല്‍ അവള്‍ ബാഗ്‌ ഉമായി  വന്നിരിക്കുനുണ്ടാവും...

മനസമാധാനം കിട്ടാതെ ഇരുട്ടത്ത്‌ ഞാന്‍ വെറുതേ നടത്തമായി.. അവളോട്‌ വരേണ്ട എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല... എന്റെ മനസ്സില്‍ ഒരു തീരുമാനവും വന്നിരുന്നില്ല  ... ഈ രാത്രി തന്നേയ് ആരും അറിയാതെ നാട്ടിലേക്ക്  യാത്രയായാലോ എന്ന് കരുതി....നാളെ അവളെ അഭിമുഖീകരിക്കുവനുള്ള ചങ്കൂറ്റം എന്നിലില്ലയിരുന്നു.
നേരം വെളുത്തു...
സമയത്ത് തന്നേയ് റെയില്‍വേ സ്റ്റേഷന്‍ ഇല്‍ എത്തി..അന്ന് വല്ലാണ്ട് മഴ പെയ്യുനുണ്ടാരുന്നു...തോരാത്ത മഴ... ഓരോ ട്രെയിന്‍ വന്നുപോകുന്ന ഒച്ചയും തിരക്കും എന്റെ മനസ്സുപോലെ അടക്കമില്ലാത്തതായിരുന്നു .ഓരോ നിമിഷവും  എന്റെ മുന്നിലേക്ക്‌; ജീവിതത്തിലേക്ക് വരുന്ന അവളുടെ കാലടികള്‍ ഓര്‍ത്തു ഞാന്‍ നിന്നു...വരരുതേ എന്ന് ഉള്ളുതുറന്നു ഞാന്‍ പ്രാര്‍ത്തിച്ചു....അവളിപ്പോള്‍ ഇത്രയും കാലം സ്നേഹിച്ച അവളുടെ  അച്ചനെയും അമ്മയെയും ഉപേക്ഷിച്ചു എന്നെ വിശ്വസിച്ചു വരുമ്പോള്‍...അവളുടെ മനസ്സും ഇപ്പോള്‍ ഒരു വടം വലിയിലാകും...എന്നിലെക്കോടി വന്നാല്‍... ഞാന്‍ സ്വീകരിക്കാതിരുന്നാല്‍.. 
ട്രെയിന്‍ വരാറായി എന്ന് അന്നൊന്‍സ് ചെയ്തു...എത്രയും പെട്ടെന്ന് വന്നു ഈ സ്റ്റേഷന്‍ വിട്ടു ഞാന്‍ പൊയരുന്നെങ്ങില്‍ എന്ന് ഒരു ക്രൂരനെ പോലെ ഒരു നീചനെ പോലെ മനുഷ്യത്തമില്ലാതെ ഞാന്‍ ചിന്തിച്ചു..അറിഞ്ഞുകൊണ്ടുതന്നെ...കാരണം ഞാന്‍ അന്നും ഇന്നും സ്വാര്‍ധനാണ്...
എന്റെ ട്രെയിന്‍ എത്തി...
അവള്‍ വരില്ല എന്നെനിക്കു തോന്നി ... പക്ഷെ അവളുടെ വാക്ക് " ഞാന്‍ വരും.." അത് അത്ര ദ്രിടമായിരുന്നു...
മഴയുടെ നനവില്‍ മഴ കൊണ്ട് മങ്ങിയ ആ നേരത്ത് ദൂരെ നിന്നും അവള്‍ വരുന്നത് ഞാന്‍ കണ്ടു... നിസ്സഹായനായി എന്ത് പറയണം എന്നറിയാതെ ഞാന്‍ നില്‍ക്കവേ... അവള്‍ വന്നിട്ട് പറഞ്ഞു.. "ഭാഗ്യം കാണാന്‍ പറ്റും എന്ന് വിചാരിച്ചില്ല മധു .പെട്ടെന്ന് മഴ പെയ്തു അതാ വരാന്‍ ലേറ്റ് ആയതു..."
എന്റെ കയ്യില്‍ ഒരു ഡയറി സമ്മാനിച്ചു അവള്‍ പറഞ്ഞു " ഓള്‍ ദി ബെസ്റ്റ് ... യോഗമുന്ടെങ്ങില്‍ എന്നെങ്ങിലും എവിടെയെങ്കിലും വച്ചു ഇനിയും  കണ്ടുമുട്ടാം.."...
 അതുവരെ ഞാന്‍ അവളുടെ കൂടെ നിന്ന മനുഷ്യനെ ശ്രദ്ധിച്ചില്ല   "...ഇതെന്റെ അച്ചനാണ്..." എന്നയാളെ അവള്‍ പരിചയപ്പെടുത്തി ...ആ  ഭാഗ്യമുള്ള അച്ഛനോടും എനിക്ക് ബഹുമാനം തോന്നി...അവളുടെ അച്ചനെ നോക്കി നിര്‍വികാരനായി ചിരിച്ചും കൊണ്ട് " ശെരി  വരെട്ടെ കാണാം"  എന്നും പറഞ്ഞു ഞാന്‍ ട്രെയിനില്‍ കയറി...

ചിരിച്ചും കൊണ്ട് എന്നെ യാത്രയാക്കിയവള്‍ ദൂരേക്ക്‌ മങ്ങി മങ്ങി തീരുമ്പോള്‍...എനിക്കെനോട് തന്നേയ് പുശ്ചം തോന്നിയിരുന്നു...

എന്റെ സീറ്റില്‍  ഇരുന്നുംകൊണ്ട്  ഞാന്‍ ആ ഡയറി തുറക്കുമ്പോള്‍  അതില്‍  അവളുടെ കുറെ  അക്ഷരങ്ങള്‍  ഉള്ള പേജുകള്‍  പ്രതീക്ഷിച്ചിരുന്നു .. എന്റെ ചിന്തകള്‍ക്കും  പ്രതീക്ഷകള്‍ക്കും  അപ്പുറം ...
ഞാന്‍ തുറന്നരിയിച്ച്ച്ച  എന്റെ ഭീരുത്വം  നിറഞ്ഞ  പ്രണയം  അവള്‍ തള്ളി  കലഞ്ഞിരുന്നില്ല  ...ആ ഡയറി ക്കുള്ളില്‍  അവളുടെ അക്ഷരങ്ങള്‍  എങ്ങും  കണ്ടില്ല  . മറിച്ചു  ഒരു ചെറിയ  കടലാസ്സില്‍  എനിക്കായി  മാടിവച്ച്ച  കുറെ  സ്വകാര്യതകള്‍  ഉണ്ടായിരുന്നു അതിന്റെ അവസാനത്തെ ചട്ടയിക്കിപ്പുരത്ത്....
"
പ്രിയ  മധുവിന്
ഞാന്‍ ചതിച്ചു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവും.. എന്നെ ശപിക്കാന്‍ വരട്ടെ.
ഞാന്‍ പറയാറുള്ളതുപോലെ എനിക്കെന്റെ വീട്ടുകാരെ വെറുപ്പിച്ചു ഓടിയിറങ്ങി പോരുവാന്‍ കഴിയില്ല..അതുപോലെ തന്നെ നിനക്കൊരു ബാധ്യത ആകുവാനും...ഞാന്‍ എന്നാ പ്രാരാബ്ധം കാരണം കിട്ടുന്ന ജോലിക്ക് കേറി ജീവിതം നശിപ്പിക്കരുത് എന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്....ഇഷ്ടമുള്ള നല്ല ഒരു ജോലി കണ്ടു പിടിക്കുക്ക.. ഞാനും അത് തന്നെയാണ്  ചെയ്യാന്‍ പോവുന്നത്...അതിനു ശേഷം വീടുകാരെ പറഞ്ഞു സമ്മതിപ്പിക്കവുന്നതെയ് ഉള്ളു.
നാടിലെതിയിട്ടു എനിക്ക് കത്തെഴുതുക. പറ്റുമ്പോള്‍ ഇവിടേം വരെയൊക്കെ ഇടയ്ക്കു വന്നുപോകണം..ഒരു ജോലിയൊക്കെയായി കഴിയുമ്പോള്‍ വേറെ നല്ലൊരു പെണ്‍കുട്ടിയെ കിട്ടിയാല്‍ അവള്‍ക് പിന്നാലെ പോവില്ല എന്ന് എനിക്കുറപ്പുണ്ട്...ഒരുപാട് വര്‍ഷങ്ങള്‍ നമുക്കിടയില്‍ കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിച്ച്ചുംകൊണ്ട്ദ് 
സ്വന്തം
സരിത

വര്‍ഷങ്ങള്‍ക്കിപുരം വീണ്ടും അവളെ കണ്ടുമുട്ടുമ്പോള്‍..അവള്‍ ഇപ്പോളും എന്നെ കാത്തിരിക്കുകയോ അതോ...ഞാന്‍ ചതിച്ച്ചുവോ... ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍  ഇതിലും വലിയ ഒരു ചതിയനാവം എന്ന് എന്നെ തന്നെ ഒര്മിപ്പിക്കുംപോലെ..ഒന്ന് മിണ്ടുവാന്‍ കൂടിയുള്ള തന്റേടം എനിക്കില്ലാഞ്ഞതെന്തേ  എന്ന് ഇപ്പോള്‍ ട്രെയിന്‍ ഇറങ്ങി ഞാന്‍ എന്റെ വീട്ടിലേക്കുള്ള  യാത്രയില്‍ ഓര്‍ക്കുന്നതല്ലാതെ മിണ്ടുവാന്‍ കഴിഞ്ഞല്ലോ...







23/7/2007



പാടത്തിന്റെ ഇടുങ്ങിയ വരമ്പിലൂടെ വഴുകിവീഴാതെ നടന്നകലുന്ന നിഴല്‍ രൂപങ്ങള്‍..
മഴത്തുള്ളിയോടു പൊരുതി ജയിച്ചു നില്‍ക്കുന്ന മേല്‍ക്കൂരകള്‍ ..
അവയ്ക്കരികില്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന അമ്മ...
അവരുടെ ചിറകില്‍ ഭയത്തോടെ ഉറക്കത്തെ കാത്തു കിടക്കുന്ന കുരുന്നുകള്‍.
മഴ കണ്ടുകൊണ്ടു ഉറങ്ങാതെ നില്‍ക്കുന്ന തൊഴുത്തിലെ പശുക്കള്‍ .
അവയുടെ കൊമ്പുകളില്‍ മുഷിപ്പിക്കനെത്തുന്ന ഈയാം പാറ്റകള്‍..അവയ്ക്ക് വഴികാട്ടുന്ന മിഞ്ഞാമിന്നികള്‍...

മുറ്റത്തെ  നിറഞ്ഞ ചിരട്ടകളില്‍..മഴത്തുള്ളികള്‍ വീണ്ടും തത്തിക്കളിക്കുന്നു..മഴയെ കൈകൂപ്പി വരവേറ്റു നില്‍കുന്ന കുറ്റികാടുകളും മരച്ചില്ലകളും..
ഉറങ്ങി പോയ ഉറവകളെ തട്ടി ഉണര്‍ത്തി "വേഗം വേഗം" എന്ന് പറഞ്ഞു ഓടിപ്പോവുന്നു മഴ.. വര്‍ഷകാലത്ത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവനെത്തിയ ..കൂട്ടുകാരി...
ഇടവേളകളില്‍ എന്റെ ജനാലയില്‍ വന്നു ആഞ്ഞടിച്ചു ചിരിച്ചിട്ട് വീണ്ടും മറയുന്നവള്‍..

മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ചവിട്ടിയ എന്റെ കാല്‍പാദങ്ങളെ  പകര്‍ത്തിയെടുത്ത് അതില്‍ വെള്ളം നിറച്ചു കളിയ്ക്കാന്‍ കാത്തിരിക്കുന്ന കളികൂട്ടുകാരി..
പുഴയില്‍ പൊന്തിവരുന്ന മീനുകള്‍ക്ക് ചുംബനം നല്‍കി അലിഞ്ഞിരങ്ങുന്നവള്‍..
മഞ്ഞിനും വെയില്‍നിനും വസന്തത്തിനും വന്നുപോകുവാന്‍ പ്രകൃതിയെ കഴുകി വെടിപ്പാക്കുന്നവള്‍...

23/June/2007



കുത്തുന്ന മഴയില്‍;
കുളിരുന്ന ഹൃദയ സ്പന്ദനങ്ങളില്‍..തുടിക്കുന്ന നെഞ്ചില്‍ ..
സൂചി മുനകള്‍ തറയ്ക്കുന്ന മഴത്തുള്ളികള്‍ .
വേദനിപ്പിച്ചു കുളിരുപകര്‍ന്നുകൊണ്ട് എങ്ങോട്ടോ ഓടി മറയുന്ന വര്‍ഷകാലം...
വരുമെന്ന് വാക്ക് പറഞ്ഞുകൊണ്ട് യാത്രയാവുന്ന മഴത്തുള്ളികള്‍..
ചീവിടുകളുടെ മാത്രം നീണ്ട കരച്ച്ചിലുള്ള ഭയപ്പെടുത്തുന്ന തണുത്ത രാത്രി...
ഇരുളിലെ മിന്നമിന്നികളുടെ നുറുങ്ങു വെട്ടം തട്ടി തെറിപ്പിച്ചു ഒച്ചയോടെ നിഷേധാര്ത്ധത്തില്‍ എത്തുന്ന  കൊള്ളിമീനുകള്‍..
അവ പൊട്ടി മുളപ്പിക്കുന്ന മുട്ടകൂണുകള്‍...
അതിനടിയില്‍ ഇവയെല്ലാം  പേടിച്ചു ഓടിയൊളിക്കുന്ന തവളക്കുട്ടന്മാര്‍...
നനഞ്ഞ മണ്ണിലും നനയാത്ത ഇലകളിലും വീണ്ടും വീണ്ടും തോരാതെ ഇതൊന്നും കാണാതെ മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു... ഇടവേളകള്‍ ഇല്ലാതെ...

Friday, November 5, 2010

ദീപാവലി !!!

ഒരു ദീപാവലി ദിവസത്തിനു  പിറ്റേന്നു പുലര്‍ച്ചെ...


ലളിത. : ഈ  തെരുവ്  ഇന്ന് തൂത്തു തോത്ത് തീരില്ലാ..അത്രമാത്രം കമ്പികളും പടക്ക കടലാസുമാണ്.... ഈ മഴ പെയ്തതാണ് ഏറ്റവും നാശമായത് ..എത്ര തൂത്തിട്ടും ഇളകിവരുന്നില്ല...ഹോ ...വല്ലാത്ത ഒരു പണിതന്നേ...ഇന്നുച്ചക്ക് പണിതീര്‍ത്തു വീട്ടില്‍ പോവുമെന്ന് തോന്നുന്നില്ല...ഇത്രേം പടക്കവും സാധനങ്ങളും  വാങ്ങിക്കാന്‍ ഈ മനുഷ്യര്‍ക്കൊകെ കാശേവിടുന്നാണോ ആവോ ..


ആനി : നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു എന്നത്തേയും പോലെ തന്നെ ക്ഷീണിച്ചാണ് എത്തിയത്,..ആരോട് പറയാനാ.. ചെവിക്കല്ല് പോട്ടിയില്ലന്നേ ഉള്ളു. ഒരു പോള കണ്ണടക്കാന്‍ പറ്റിയില്ല....ഇത്രേം പടക്കം പൊട്ടിക്കാനുണ്ടോ..ബാക്കി ഉള്ളവന്റെ ഉറക്കോം കളയാന്‍ ....ഇന്നെങ്ങിലും ഉറങ്ങാന്‍ പറ്റിയാല്‍ മതീരുന്നു ...കണ്പോള തൂങ്ങി വീഴുമെന്നു തോന്നുന്നു കര്‍ത്താവേ.. ഇന്നലെയോ വാര്‍ഡില്‍ നല്ല പണിയും ... ഒരു സെക്കണ്ട് പോലും  ഒന്നിരുന്നില്ല ...ഇന്നുകൂടി ഉറങ്ങാന്‍ പറ്റിയില്ലെങ്ങില്‍ എനിക്ക് പ്രാന്ത് പിടിക്കും...




പൂവാലി: മിണ്ടാന്‍ കഴിയുമാരുന്നെഗില്‍ ഞാന്‍  ആരോടെന്നില്ലതേ ഒന്ന് ഉറക്കെ വിളിച്ചു പരെഞ്ഞെനെ "ഒന്ന് നിര്‍ത്തുന്നുണ്ടോ " എന്ന്...എന്റെ കുഞ്ഞും തൊഴുത്തിലെ ബാക്കി  ഉള്ളതുങ്ങളും ഇന്നലെ പകലും രാത്രീം എന്തുമാത്രം പേടിച്ചു... കഴുത്തിലെ കുരുക്കിട്ട കയറിന്റെ നീളത്തിന്നപ്പുറ൦  നീങ്ങാന്‍ കഴിയാത്ത വര്‍ഗങ്ങള്‍ ആണല്ലോ ഞങ്ങള്‍...


   പെരില്ലത്ത്തവര്‍ :  ഞങ്ങള്‍ സ്വന്തമായി പെരില്ലാത്ത്തവര്‍ ...തെരുവ് നായ്ക്കള്‍ ....എവിടെയും കിടക്കാന്‍ പറ്റാത്ത സ്ഥിതി ആരുന്നു കഴിഞ്ഞ ഒരാഴ്ചയായി ... എവിടെ കിടന്നാലും ചങ്ക് പോട്ടുമാര് ഉച്ചത്തില്‍ ഒച്ചയും തീയും... കരഞ്ഞിടും കഥയില്ലാരുന്നു എല്ലാവര്ക്കും ഒരു തമാശയാണല്ലോ ബാക്കി ഉള്ളവനെ പേടിപ്പിച്ചു കളിക്കുക...
ഞങ്ങളെ പേടിപ്പിച്ച്ചോടിച്ച്ചു ചിരിച്ച നിങ്ങളുടെ പാപം നിങ്ങള്‍ എപ്പോള്‍ തീര്‍ത്തിട്ടു പോവും...നിങ്ങള്ക് തീര്‍കേണ്ടി വരില്ലാരിക്കും എന്തെന്നാല്‍ ഇത് ഞങ്ങള്‍ ചെയ്തുപോയ മുന്‍ജന്മ പാപത്തിന്റെ ശിക്ഷയാവും .....


പ്രതിഭ  : ഈ പടക്കത്തിനും മത്തപ്പൂവിനും മറ്റും കളയുന്ന കാശ് വല്ല പാവങ്ങള്‍ക്ക് കൊടുത്താല്‍ അത്രേം ആവും... ഈ മനുഷ്യര്‍ എന്തിനാണോ ഈ കാസിങ്ങേനെ ധൂര്ത്തടിച്ച്ചു കളയുന്നത് ...നിങ്ങള്‍ ഒന്നുമില്ലെങ്ങിലും ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ അല്ലെ  രഞ്ജിത്ത് ...നിങ്ങള്കിതിനൊക്കെ എതിരെ ഒന്ന് പ്രതികരിച്ച്ചാലെന്താ ???...


രഞ്ജിത്ത് : ഡീ ഈ വെടിമരുന്നു നിര്‍മാണ ശാലയിലെ ആള്‍കാരുടെ ഏക വരുമാനം നമ്മളായിട്ട് ഇല്ലണ്ടാക്കണോ... വര്‍ഷത്തില്‍ ഒരിക്കലല്ലേ ഉള്ളു ഇത്... ഇത് ഒരു വഴിക്ക് മനുഷ്യര്‍ പാവങ്ങളെ സഹായിക്കുക തനെയാ... മഹേഷ്‌ ഇന്നലെ 1500 രൂപയ്ക്കാണ് ദീപാവലിക്ക്  പടക്കവും പൂത്തിരിയും എല്ലാം കൂടെ വാങ്ങിച്ചത് ...വാങ്ങിക്കുമ്പോള്‍ ഇതൊന്നുമാവില്ല എന്നവന്‍  പറയുന്നുണ്ടാരുന്നു...അവന്‍ ഈ കാശുകൊണ്ട്  പോയ്‌ " ദീപാവലി അല്ലെ ജീവിച്ചോളൂ" എന്നൊന്നും പറഞ്ഞു ആര്‍ക്കും  കൊടുക്കാന്‍ പോവുന്നില്ല...അതുപോലെ ആണ് എല്ലാവരും.. ഇങ്ങേനെയൊക്കെ കാശുക്കാര്‍ celebrate 
ചെയ്താലേ ഇന്നത്തെ കാലത്ത് പാവങ്ങള്‍ക് ജീവിക്കാന്‍ കഴിയുള്ളൂ....ദേ പുത്രന്‍ വരുന്നുണ്ട് ...എന്തോ പിരിവിനാ...


ധ്യാന്‍ : അമ്മെ അച്ചാ ഇന്നത്തെ ദീവാലി celebration നുള്ള crackers  എന്റെ വകയാ ..ആരേലും കയ്യൊഴിഞ്ഞു ഒന്ന് donate ചെയ്യ്  plzzzz...ഇന്നലെ ആനന്ദ് ആരുന്നു..2300 നാണ് അവന്‍ വാങ്ങിച്ചത് ... വേഗം വേഗം...