Friday, October 29, 2010

ഇന്നും..

നാട്  വിട്ടു എത്തിയപ്പോള്‍.. വലിയ ഒരു ഏകാന്തത എതിരേറ്റപ്പോള്‍.. അന്ന് ഒരുപാടുപേരുടെ ഒപ്പം അവനെയും കണ്ടുമുട്ടി... സൌഹൃദത്തിന്റെ അര്‍ഥങ്ങള്‍ വികസിപ്പിചെടുക്കുന്നതിനിടയില്‍ ഞങള്‍ ഞങ്ങളുടെ ഇടയിലെ സമാനതകള്‍ തിരച്ചറിഞ്ഞ നാളുകള്‍... എനിക്കവനോട് വല്ലാത്ത ഒരു അടുപ്പം തോന്നിത്തുടങ്ങി... ഇടവേളകളില്‍...ഒഴിവു നേരങ്ങളില്‍...ഞാന്‍ ആഗ്രഹിച്ച പോലെ അവന്റെ ഒപ്പം നടക്കുവാന്‍ കഴിഞ്ഞു...അവന്റെ വാക്ക്കളില്‍  ഒരു പ്രണയത്തിന്റെ നിഴല്‍ സ്പര്‍ശം പോലും ഞാന്‍ കണ്ടിട്ടില്ല...അതുകൊണ്ടോരിക്കലും എനികെന്റെ ഉള്ളില്‍ ഒഴുകി ഉറയുന്ന പ്രണയത്തെ സഹായിക്കാന്‍  കഴിഞ്ഞില്ല..
അറ്റം അറ്റ റോഡുകളിലൂടെ  നടന്നു നീങ്ങുമ്പോള്‍...കണ്ണെത്താത്ത  ദൂരത്തോളം പറന്നു കിടക്കുന്ന കടലിനു മുന്നില്‍ തിരയടിക്കുന്ന പ്രണയം അടക്കി ഞാന്‍ തീരത്ത് നില്‍ക്കുമ്പോള്‍ അവനറിഞ്ഞ്ഞിരുന്നില്ല എന്നെ...
നാടിനെകുറീച്ച്ചും വീടിനെ കുറിച്ചും പ്രാരബ്ധത്തെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും പറഞ്ഞു.. എന്നെ എന്റെ ഭാവിയെക്കുറിച്ച് ഒര്മിപ്പികുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചു ഒരു വിളി എനികായി വരുമെന്ന്,.പാറയില്‍ അടിച്ച്ചുകയറിയ തിര തിരികെ പോവുംപോലെ ഓരോ നേരവും നിരാശ മാത്രമായിരുന്നു എനിക്ക് സമ്മാനിച്ചത്‌...
ഓരോ രാത്രിയിലും നിറമില്ലാത്ത  ആകാശത്തേക്കും ഭൂമിയിലേക്കും നോക്കി ഞാന്‍ ചായം കൊടുത്ത എന്റെ സ്വപ്നങ്ങള്‍ ...
അവന്‍ എന്നെ സ്നേഹിക്കുനുണ്ടോ എന്നെനിക്കറിയില്ല... പക്ഷെ ഞാന്‍ അവനെ സ്നേഹിക്കുന്നുണ്ട്...എന്റെ  കടല്‍ പോലെ പരന്ന ആകാശം പോലെ ഉയര്‍ന്ന സ്നേഹത്തിനു പിന്തിര്ഞ്ഞു അവന്‍ വിടപറഞ്ഞു പോയി...തിരിച്ചുവരവില്ലാത്ത ഒരു യാത്രയിലേക്ക്... എനിക്ക് സമധാനിക്കുവാനോ  സങ്കടപെടാനോ ഒരു വാക്ക് പോലും നല്‍കാതെ .... എന്റെ സ്വപ്നങ്ങളുടെ കാത്തിരിപ്പിന്  മറുപടിപറയാതെ.....

Saturday, October 23, 2010

23-10-2010

ഇന്നും  ഒരു  മഴ ... അതും ഓര്‍ക്കാപ്പുറത്ത് ... പെട്ടെന്ന്  ... കാറ്റ് വന് ജനലുകള്‍ കൊട്ടിയടച്ചുകൊണ്ട് പറഞ്ഞു പെയ്തു വരുന്നുണ്ട്....
മഴ കാണാതെ മഴയുടെ തണുപ്പില്‍ സ്വപ്നം കണ്ടിത്ര നേരം ഇരുന്നു...എന്തൊക്കെയോ പണികള്‍ ചെയ്തു തീരത്തു
മഴ മാറി... വിയര്തുകുളിച്ച ഒരു പനിയാലത്തിയെപ്പോലെ  മുന്നിലെ ടാറിട്ട റോഡു വെള്ളം തോരാതെ നനവ്‌ തട്ടി  കിടക്കുന്നു... എവിടെയൊക്കെയോ ഇരുന്നു കിളികള്‍ വീണ്ടും ചിലച്ചു തുടങ്ങി... ചൊങ്ങി പോവുമെന്ന് കരുതിയ പൂവുകള്‍ " ഹാവൂ" എന്നും പറഞ്ഞു വീണ്ടും വിടര്ന്നുയരുന്നു...  ഇലകള്‍ വെള്ളം കുടഞ്ഞു എണീക്കുന്നു...മണ്ണ് ഉറക്കം കഴിഞ്ഞ മടിപിടിച്ച്ച പെണ്ണിനെ പോലെ എണീക്കാന്‍ മടിച്ചു  നനഞ്ഞൊട്ടി വെറുതേ കിടക്കുന്നു....മാനം വീണ്ടും തെളിഞ്ഞു പറക്കുന്നു...കാലത്തെ കോലം  വരയ്ക്കാന്‍ കളം വെളുപ്പിക്കുംപോലെ....
തണുപ്പ് വിടചൊല്ലി  മടങ്ങി പോകുവാന്‍ ഒരുങ്ങുന്നു....

Saturday, October 9, 2010

വാക മരങ്ങള്‍ കണ്ടത് ...

അന്ന് ചെറുതായി മഴ പോഴിയുന്നുണ്ടാരുന്നു...
ട്യുഷന്‍ കഴിഞ്ഞു നടന്നു വരുമ്പോള്‍ ചെരുപ്പ് പൊട്ടി... മഴ കടുക്കും മുന്‍പേ വീടെത്താന്‍ വേഗത്തില്‍ നടകുമ്പോലാണ്. ഇടത്ത് കൈ കൊണ്ട് പുസ്തകവും നോട്ട് ബുക്കും നെഞ്ചോടമര്‍ത്തി പിടിച്ചു മറു കൈ കൊണ്ട് പൊട്ടിയ ചെരുപ്പും പൊട്ടാത്തതും തൂകി പിടിച്ചു നനഞു തുടങ്ങിയ മണം പൊങ്ങുന്ന പൂഴിയിലൂടെ ഓടാന്‍ തുടങ്ങി...ഇനി 2 വളവുകൂടി ശേഷിക്കുന്നുണ്ട് ....വഴിയോരം നിറയെ വാക മരങ്ങളാണ് ...പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്ന വാക മരങ്ങള്‍ ....അതുകൊണ്ട് ഒരുവല്ലാത്ത കാറ്റും ..കാറ്റിനു ഭയങ്കര ശബ്ദവും ..വാകപ്പൂക്കള്‍ കുനു കുനെ പൊഴിയുന്നു .. അതിന്റെ നിഴലും തണലും കൊണ്ട് ഇരുട്ട് കൂടിയത് പോലെ ,,,..മഴ കടുത്തു..നനഞ്ഞു തുടങ്ങി... പുസ്തകം നനയാതെ വീണ്ടും അമര്‍ത്തിവേഗത്തില്‍ ഓടി .. ഓടുമ്പോള്‍ വീടിലെ എന്റെ പശുവിന്റെ ഞാന്‍ ഓമനിച്ചു വളര്‍ത്തി വന്ന മൂരിക്കുട്ടന്‍ കെട്ടഴിഞ്ഞു വഴി മാറി പോവുന്നു... ആരും കാണാതെ ഇറങ്ങിയതാണ്..മഴയത് തിരികെ എത്താന്‍ പറ്റാതെ പരിഭ്രമിച്ചു നില്‍ക്കുന്ന്നു... വീട്ടില്‍ പൊയ് വരാം എന്നോര്‍ത്ത് മുന്നോട്ടോടി.. അകെ ഒരു പ്രയാസം.. അതിനെ വല്ല ഇറച്ചിവെട്ടുകാരും പിടിച്ചുകൊണ്ടു പോയാലോ എന്നൊരു പേടി.. തിരച്ചു ഓടി ചെന്ന് അവന്റെ കയറില്‍ പിടിച്ചു... വാടാ വേഗം ....വരുന്നില്ല... എന്നെയും കൊണ്ട് വീണ്ടും ഓടാന്‍ തുടങ്ങി... വളവിലെ വാക മരത്തിന്റെ ചുവട്ടില്‍ എത്തി നിന്നൂ .കയ്യിലെ ചെരുപ്പ് വഴിയില്‍ തെറിച്ചു പോയി. വാക മരത്തിന്റെ വഴുക്കലുള്ള വലിയ വേരില്‍ തട്ടി വീഴാതെ നോക്കിയെങ്ങിലും നെഞ്ചാടിച്ച്ചു തന്നെ വീണു... പുസ്തകം വല്ലാണ്ട് നനഞ്ഞു മണ്ണും പിടിച്ചു.. നല്ല ഇടിയും മഴയും ക്ടാവും കുഞ്ഞിനോട് ദേഷ്യവും അമര്‍ഷവും കൂട്ടത്തില്‍ ആ ഇരുട്ടും വാകയുടെ നിഴലും കൂടെ കണ്ടപ്പോള്‍ പേടിയും തോന്നി.. ഇരുട്ടും മഴയും ഒന്നിച്ച്ചക്രമിക്കും പോലെ... കാലു നീരുന്നത് നോക്കുമ്പോള്‍ ചോര വരുന്നു...മൂരി ക്ടാവ് വീണ്ടും കയറും വലിച്ചു ദൂരെക്കോടി..നനഞ്ഞ ഉടുപ്പും പുസ്തകവും വിറയ്ക്കുന്ന മനസുമായി ഞാന്‍ വീട്ടിലേക്കും.. എന്നെ കാണാഞ്ഞിട്ട് അച്ചന്‍ കുടയുമെടുത്ത് നോക്കി വരുന്നുണ്ടാരുന്നു..

അച്ചനെ കണ്ട ഞാന്‍ ഓടി ചെന്നിട് പറഞ്ഞു ഞാന്‍ വീണു... കാലു മുറിഞ്ഞു...നല്ലായിട്ട് വേദനിക്കുനുന്ദ്...നമ്മുടെ ആ ക്ടാവ് വടക്കോട് ഓടി പോയച്ച്ചാ ..ഞാന്‍ പിടിച്ചിട്ടു വന്നില്ല...

എതു ക്ടാവ്..അതിനെ ഇന്ന് കാലത്തേ മൂരിക്കാര്‍ക്ക് കൊടുത്തല്ലോ...

അപ്പോള്‍ ഞാന്‍ കണ്ടതോ??

അത് വേറെ വല്ലോരുടെതുമാകും ..ഹോ കാലു മുരിഞ്ഞല്ലോ കുഞ്ഞേ. ...

വീടെത്തി അപ്പോളേക്കും...കറന്റ്‌ ഇല്ലാരുന്നു... പുസ്തകം ഉണങ്ങാന്‍ അടുപ്പിന്റെ പോട്ടത്ത് വച്ചു .കാലില്‍ മുറിവിനു തിരശീല കീറി വച്ചു കെട്ടി തന്നു അമ്മ.
ഉണ്ടായതൊക്കെ ഒന്നുകൂടെ ആരോടും പറയാന്‍ തോന്നിയില്ല....അത് വേറെ ആരുടെതുമാവില്ല.. ഞാന്‍ കെട്ടിയ വെള്ള ശങ്ഖു അവന്റെ കഴുത്തില്‍ ഉണ്ടാരുന്നു അപ്പോളും ...

Thursday, October 7, 2010

ഇനിയും വരും...

വെളുത്ത വെളിച്ചം..ഇടക്കെവിടെയോ നേര്‍ത്ത പച്ച നിറങ്ങള്‍...ശലഭങ്ങലില്ല ...പൂക്കളില്ല വെള്ളമില്ല മഴയില്ല... ഒരു വരണ്ട വെളിച്ചം... ഉണങ്ങിയ മണ്ണ്.. ഞാന്‍ ഒറ്റക്കാണ്.. വേദനിക്കുന്നുണ്ട്...കാണാത്ത കുറെ സ്ഥലങ്ങള്‍...കാണാന്‍ ഒരു ഭംഗിയുമില്ലാത്ത കുറെ സ്ഥലങ്ങള്‍...വീടിന്റെ അടുക്കളയാണല്ലോ ഇപ്പോള്‍... അമ്മ തിരിഞ്ഞു നിന്ന് എന്തൊക്കെയോ ഉണ്ടാക്കുന്നു... രമണി ച്ചി തറയിലിരുന്നു എന്തൊകെയോ അരിയുന്നു....നിലം നിറയെ സാധനങ്ങള്‍.. പച്ചക്കറി തേങ്ങ...എന്തോക്കെയൊക്കെ.. ആരും എന്നെ നോക്കുനതേ ഇല്ല... അടുക്കള വാതിലിലൂടെ പുറത്തിറങ്ങി... അച്ചന്‍ കിണറിന്റെ തറ ബ്ലീച്ചിംഗ് പൌഡര്‍ ഇട്ടു ഒരച്ച്ചു കഴുകുന്നു... ആകെ വഴുക്കലാണ് എന്നും പറഞ്ഞു...മുറ്റത്താകെ മഴയാരുന്നല്ലോ... തൊഴുത്തിന്റെ അരികിലെ നാരകം ആത്ത മരം കാന്താരി കൊല്ലച്ച്ചെടി കറിവേപ്പ് ഒക്കെ പച്ച നിറം കൂടി ഇരിക്കും പോലെ..." അഛാ ഒരു അട്ട .." അച്ചന്‍ എന്നെ നോക്കി അതിനെ എടുത്തു കളയാന്‍ വരുന്നു... " അട്ട" ..."അട്ട".... "അട്ട".... ആ വല്ലാത്ത വേദന....ഉറക്കമാരുന്നോ... അപ്പൊ കണ്ടതൊക്കെ സ്വപ്നമാരുന്നോ .നന്നായി.. ഉണങ്ങിയ ആ സ്ഥലമോകെ സ്വപ്നമാരുന്നല്ലോ ഭാഗ്യം..ഓ കയ്യും കാലും ഉയര്‍ത്തി എനീക്കാനവുന്നില്ല.. ഒക്കെയും കട്ടിലിന്റെ പടിയില്‍ കെട്ടിയിട്ടിരിക്കുന്നത് പോലെ...ഓ അപ്പൊ വീണ്ടും അസുഖം വന്നതാ .. താക്കോല്‍ കൂട്ടം മേശപ്പുരതിരിക്കുന്നു ഞാന്‍ ഉറക്കത്തില്‍ പുലംബിയത് കെട്ടാവും അമ്മ വരുന്നു... എന്നത്തെയും പോലെ സങ്കടം തന്നേയ് മുഖത്ത്..പക്ഷെ ചിരിക്കുന്നുണ്ട് എനിക്കുവേണ്ടി ...കയ്യില്‍ ഗ്ലാസ്സില് വെള്ളമുണ്ട്..

"എന്റെ മുഖത്ത് നിറയെ തുപ്പലാണ്...കാലു നീര്‍ നുണ്ട് വലത്തേ കാലിന്റെ കണ പോട്ടീട്ടുന്ടെന്നു തോന്നുന്നു .."
" സാരമില്ല ഈ വെള്ളം അങ്ങ് കുടിക്ക്" എന്നും പറഞ്ഞു അമ്മ കൈ കൊണ്ട് എന്റെ മുഖം തുടച്ചു ...
" ഇന്നെവിടെയാ അമ്മെ ഞാന്‍ വീണത്‌"
"കിണറിന്റെ കരയില്‍.. അസുഖം കൊണ്ടല്ല കുഞ്ഞേ..വഴുക്കലുകൊണ്ടാ..."

:)
എനിക്കറിയാം ... വ്ഴുക്കലുകൊണ്ട് വീണാല്‍ എന്തിനാ തക്കൊല്കൂട്ടം, എങ്ങെനെയാ ഇതുപോലെ ബോധം കെട്ട് ഉറങ്ങി പോവുകാ ...ഇതാദ്യമായിറ്റൊന്നുമാല്ലല്ലോ ..!!!!...അവരങ്ങേനെ വെറുതെ വിശ്വസിച്ചോട്ടെ...എനിക്കറിയാം ഇനിയും വരും ഇതുപോലൊരു ദിവസം എന്ന് ...തീര്‍ച്ചയായും വരും...


Wednesday, October 6, 2010

പിന്നീട് ???

എനിക്കുറപ്പായിരുന്നു... കാലത്തെ മുതലെയി നല്ല തടസങ്ങള്‍.. എന്തിലെന്നല്ല എല്ലാത്തിലും... ഒക്കെയും എന്നിലേക് വരാന്‍ പേടിക്കുന്നതുപോലെയി.. വന്നത് ഇറങ്ങാനും..
പലരും വന്നു ചുറ്റും നില്‍ക്കുന്നു... കണ്മുന്നില്‍ തലകള്‍ കൊണ്ട് പൂക്കളം ഇട്ടപോലെ.. ഒക്കെയും വളരെ അവ്യക്തമായി കാണാം...നടുവില്‍ കറങ്ങുന്ന ഫാന്‍ കറുത്ത് വട്ടത്തില്‍... എനിക്ക് ചിരിയും പേടിയും വന്നു.. അമ്മ ഇടവിട്ട്‌ ഇടവിട്ട്‌ മോനേ മോളേ എന്നൊക്കെ എന്നെ തന്നെയാണ് വിളിക്കുനന്തു എന്നറിയാം.. പക്ഷെ എന്നാ ചെയ്യാനാ.. വിളികെല്‍ക്കാനുള്ള ത്രാണി ഇപ്പൊ ഇല്ല... ഒക്കെ അവ്യക്തമായിടനെങ്ങിലും എനിക്കെല്ലാം കാണാമാരുന്നു..ഇപ്പൊ അത് മങ്ങി മങ്ങി വരുന്നു... മഞ്ഞ കലര്‍ന്ന ഒരു വ്യക്തത ....ചുണ്ടങ്ങനേ ഉണങ്ങുന്നു... വരളുമ്പോള്‍ ആശ്വാസമായി ഒരു പഞ്ഞി തുണിയില്‍ വെള്ളം എത്തുന്നതും അറിയാം, അമ്മയാവും അത് തരുന്നത്.. അല്ലാണ്ടാര് തരാന്‍ ...ആകെ തണുക്കുന്നുണ്ട്എന്റെ കാല്‍ ആരോ തടവുന്നു....പലരും പറയുന്നത് എനിക്ക് കേള്‍ക്കാം... ഇടനാഴിയിലൂടെ മഴയത് നടക്കുമ്പോള്‍ ദൂരെ ആരോ പറയുന്നത് കേള്‍ക്കുംപോലെ, ഒരു മുഴങ്ങുന്ന അവ്യക്തത.. ഒന്നും അങ്ങോട്ട്‌ ശ്രദ്ധിക്കാന്‍ തോന്നുന്നില്ല.... ശ്വാസം ഉള്ളിലേക്ക് കേറുന്നില്ല...തണുക്കുന്നു...വല്ലാണ്ട് തണുക്കുന്നു...ഉള്ളിലുള്ള വായൂ വിടചൊല്ലി ഇറങ്ങുന്നു... ആദ്യമായി...അതിന്റെ അവസാന വരവുപോക്കാന്നത്രേ .. ആരൊക്കെയോ തൊടുന്നത് എന്നെ വീണ്ടും വീണ്ടും തണുപ്പിക്കും പോലെ... കഴിഞ്ഞു....

Saturday, October 2, 2010

ഗുല്‍മോഹര്‍


ഗുല്‍മോഹര്‍ ... ഈ പേര് പണ്ടെവിടെയോ കേട്ടിടുണ്ട്... എവിടെ എന്നോര്‍മയില്ല... പക്ഷെ വളരെ കാലങ്ങള്‍ക് ശേഷം... ഇപ്പോള്‍ പറഞ്ഞാല്‍ കുറച്ചു കാലങ്ങള്‍ക് മുന്പ് ജയരാജ്‌ ന്റെ "ഗുല്‍മോഹര്‍" എന്നാ സിനിമ ഇറങ്ങിയപ്പോള്‍ ഈ പേര് കുറച്ചുകൂടെ പരിചിതമായി... ഇന്ന് ആ സിനിമ കണ്ടു..അങ്ങേനെയാണ് വാകയാണ് ഈ പേരുകേട്ട ഗുല്‍മോഹര്‍ എന്ന് മനസിലായത്... ഞാന്‍ മാത്രമേ ശ്രധിചിരുന്നുള്ളൂ എന്ന് കരുതിയ വാകപ്പൂവുകള്‍ ഗുല്‍മോഹര്‍ എന്നാ പേരില്‍ ഗൂഗിളില്‍ നിറഞ്ഞു കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷവും പിന്നെ എന്റേത് മാത്രം ആയിരുന്നതിപ്പോള്‍ എന്നാ ഒരു possessiveness ഉം തോന്നി... ...

ഞാന്‍ ഡിഗ്രീ പഠിച്ച എന്റെ കോളേജ്... ഒരു കുന്നിന്റെ മുകളില്‍ പള്ളിയോടു ചേര്‍ന്ന ആ കോളേജ്... ഇരു വഴികളില്‍ നിറയെ ഈ ഗുല്‍മോഹര്‍ എന്ന വാക മരമായിരുന്നു...ഏപ്രില്‍- മെയ്‌ മാസങ്ങളില്‍...പരീക്ഷയുടെ ചൂടും പ്രകൃതിയുടെ ചൂടും കൂടുമ്പോള്‍ എല്ലാം തണുപ്പിക്കാന്‍ പൂക്കുന്ന ഈ ഗുല്‍മോഹര്‍ മരങ്ങള്‍..കുന്നു കയറി കോളേജ് ലേക്ക് നടന്നു പോവുമ്പോള്‍.. ചുവന്ന വാകപ്പോവിന്റെ ഇതളുകള്‍ നിലത്തു നിറയെ ഉണ്ടായിരുന്നു... പടവുകളിലും..മരത്തിന്റെ തറകളിലുമായി നിറയെ...5 ഇതളുകളില്‍...4 എണ്ണം ചുവപ്പും ഒന്ന് വെള്ളയില്‍ ചുവപ്പ് കുത്തുകള്‍ പതിഞ്ഞതും ...അതില്‍ ചവിട്ടി നടക്കുവാന്‍ പലപ്പോഴും ഒരു സങ്കടം തോനീട്ടുണ്ട്....ഇന്നും തോന്നാറുമുണ്ട്....


പഠിത്തത്തിന്റെ ഒരു ഞെരുങ്ങിയ കാലങ്ങളില്‍ അതോകെ നോക്കി ഒരു നിമിഷം നില്കുവനെ അന്ന് കഴിഞ്ഞിരുന്നുള്ളൂ...
ഇന്നിവിടെ ബാംഗ്ലൂരില്‍ .. റോഡിന്‍റെ ഇരു വശങ്ങളിലും ഈ പറയുന്ന വാക എന്നാ ഗുല്‍മോഹര്‍ പൂക്കുമ്പോള്‍ .... പൂക്കള്‍ പൊഴിഞ്ഞു വീഴുമ്പോള്‍....ഒറ്റപ്പെട്ട ആ ഇതല് കാണുമ്പോള്‍.... ഒരുപാട് ഓര്‍മ്മകള്‍... പ്രണയിച്ചു നടക്കാന്‍ സുഖമുള്ള ഒരു പൂവിരിച്ച തണലുകളിലൂടെ റഫീക്ക് അഹമ്മദിന്റെ 'മെയ്‌ മാസമേ.. നിന്‍ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ"...കേട്ട് വെറുതെയി നടക്കുന്നു,..

ഇടവഴി


ഓരുപാടു കാല്പ്പാടുകള്‍ കണ്ട ഇടവഴികള്‍... തേഞ്ഞ കറുകപ്പുല്ലുകള്‍,കുന്നും കുഴിയും പൊടിയുമുള്ള വളഞ്ഞുപുളഞ്ഞ തണലുകളുള്ള വഴികള്‍.ചേരയും കീരിയും മൈനയും കരീലക്കിളികളും പിന്നെ ഒരുപാടു തരത്തിലുള്ള മണങ്ങളും, മുള്‍ച്ചെടികളും കുറ്റിക്കാടുകളും, പിന്നിടുന്ന വഴികള്‍...ചോലയും പുഴയും കുളങ്ങളും കണ്ടുപോകുന്ന ...കാര്യങങള്‍ പങ്കുവയ്ക്കുന്ന കഥകള്‍ കൈമാറുന്ന വഴികള്‍.. വഴുക്കലും വരള്‍ച്ചയും കുളിരും അനുഭവിക്കാറുള്ള നാട്ടുവഴികള്‍... സ്വകാര്യതകളും അടക്കം പറച്ചിലുകളും പരാതിയും പരിഭവവും ശണ്ടയും കുട്ടിക്കളികളും കേട്ടിട്ടുള്ള കേള്‍ക്കാറുള്ള വഴികള്‍...പച്ചപ്പുകള്‍ക്കു മേലെ മണ്ണില്‍ മനുഷ്യനറിയാതെ മനുഷ്യന്‍ തീറ്ക്കുന്ന ജീവനില്ലാത്ത ഒരാത്മാവ്..ഗ്രാമത്തിന്റെ നാടീനരന്‍പുകള്‍ പോലെ പ്രക്രിതിയുടെ രക്തധമനികള്‍ പോലെയുള്ള വഴികള്‍