Sunday, December 26, 2010

13/3/2008 -9th page

മന്ദസ്മിതത്തോടെ വന്നടുത്ത്ത നാള്‍..
കുളിര്‍ കാറ്റുകള്‍ പുളകങ്ങള്‍ തന്നപ്പോള്‍ ..
നാടീ നരംപുകള്‍ വലിഞ്ഞു മുറുകിയപ്പോള്‍..
ഭാവമാറ്റങ്ങള്‍ ഞാനറിയാതെ എന്റെ
കണ്ണുകളെ തൊട്ടു തലോടുമ്പോള്‍ .
എന്റെ ചലനങ്ങളില്‍ മഴ മാറി നില്‍ക്കവേ..
എന്റെ കാലുകള്‍ മണ്ണില്‍ തീര്‍ത്ത പാടുകളില്‍ ;
ചുംബിക്കവേ ...
അവള്‍ തന്‍ മിഴിനീര്‍ ചൊരിയവേ..
മണ്ണും മഴയും നനഞ്ഞ പൂക്കള്‍ വിതറവെ ...

ഉച്ചയുറക്കം

എന്റെ മുന്നിലെ കിടക്കയില്‍..
ഒക്കെയും മറന്നുകൊണ്ട് ഒന്നുമറിയാതെ
വളഞ്ഞു കിടന്നു ദീര്‍ഘമായ് ഉറങ്ങുന്നവള്‍...
ഒരു തുള്ളി ചായം ഒരു പാത്രം തെളിഞ്ഞ വെള്ളത്തില്‍ വീണിഴയും പോലെ..


-----------------------------


About one of my room mate....she was sleeping after her lunch in our hostel room...
Dated : 2/5/2008

മുരടിച്ച്ചുപോയ്..(My diary :24/12/2007)

ഉം ..മുരടിച്ച്ചുപോയ്പ്പോയ്..ഇനി ഒരു മരുന്നും ഏല്‍ക്കാത്ത വിധം .ഇനി തളിര്‍ക്കില്ല..വളരില്ല ..പൂക്കില്ല.. കായ്ക്കില്ല ..ഒന്നുമില്ല..അടച്ചുപൂട്ടിയ ഫാക്ടറി യിലെ ഒരു  തുരുമ്പിച്ച യന്ത്രം പോലെ ....ചുരുണ്ടുകൂടി ആ പുരുഷ ജന്മം കിടക്കുന്നത് കണ്ടപ്പോള്‍ എനിക്കങ്ങേനെ തോന്നി..

    ഒന്നും ചെയ്വാനില്ലാതെ വെറുതേ ജീവിച്ചു തീര്‍ക്കുന്നു..ബാല്യം, കൌമാരം, യൌവനം, ഒന്നും അറിഞ്ഞിരുന്നില്ലേ ആവോ ...എനിക്കറിയില്ല...
സ്നേഹം ,വാത്സല്യം,സൌഹൃദം, സംതൃപ്തി , ഇതറിഞ്ഞിട്ടുണ്ടാവുമോ??..അതും അറിയില്ല..
സ്വപ്‌നങ്ങള്‍ , വികാരങ്ങള്‍..ഇവ??...അറിയില്ല..

ഇന്ന് ആ ജന്മം  ഒരു ബാദ്യതയാണ്...എല്ലാവരും ശാസിക്കുന്നത് കേള്‍ക്കുന്നു.കല്‍പ്പിക്കുന്നത് ചെയുന്നു.
കണ്ണടക്കുന്നതിനെ ഉറക്കം എന്നും..ചിരിയെ സ്നേഹമെന്നും ശാസനത്തെ പേടിയെന്നും അറിയാം. പാത്രത്തില്‍ മുന്നില്‍ കൊടുക്കുന്നത് തിന്നുന്നു....വെള്ളം കുടിക്കുന്നു.

കുളിക്കാനും വസ്ത്രം മാറാനും മടിയാണ്...നിര്‍ബന്ധനയിലൂടെയും നിബന്ധനയിലൂടെയും
ചെയ്യുന്നു..
എല്ലാം തുറിച്ച കണ്ണുകളോടെ വീക്ഷിക്കുന്നു..വികാരങ്ങള്‍ ഇല്ലാതെ...വിചാരങ്ങള്‍ ഇല്ലാതെ..എന്ത് ചെയ്യണം എപ്പോള്‍ ചെയ്യണം എന്നറിയാതെ...

എല്ലാവരുടെയും മുന്നില്‍ വെറും പോട്ടനാണ്..പൊട്ടന്‍ !!!
എല്ലാവരെയും പോലെ ഈശ്വരന്‍ സൃഷ്ട്ടിച്ച്ച്ച മജ്ജയും മാംസവും ഉള്ള മനുഷ്യനല്ലേ. എന്താനാരും മനസിലാക്കാത്തത്‌..ഭാഗ്യമേതു നിര്ഭാഗ്യമേതു എന്ന് അറിയാതെ മറ്റുള്ളവരുടെ ചരടുവലിയില്‍ ആടുന്ന  ഒരു കളിപ്പാവയാണ്... അതെ , അത് തന്നെയാണ് ..

ഇനി ജീവിതാന്ത്യം വരെ ആ പുരുഷായുസ്സു അങ്ങെനെ തന്നെ ആവും..മറ്റുള്ളവര്‍ക്കൊരു  പഴകിയ കളിപ്പാവയായി... ഇപ്പോള്‍ വാര്‍ധക്യം ഇരുണ്ടു കയറി തുടങ്ങിയിരിക്കുന്നു.....ഇനിയീ യാത്ര ദൂരെ ഒരു വാതില്‍ കാണും വരെ...അനുഭവങ്ങളുടെ ലോകത്തേക്ക് കടന്നു വന്ന ആ വാതില്‍.. അതുവരെ ഈ മുരടിച്ച ജീവിതം തുടരണം..ആര്‍ക്കും പകരം വെക്കുവാനാവാതെ തുടരണം..ശാസന കെട്ടും ആജ്ഞകള്‍  അനുസരിച്ചും ചിരിച്ചും വേദനിച്ചും ചങ്ങലകുള്ളിലെ ബന്ധനം പോലെ  കണ്ണടച്ചിരുട്ടാക്കി  അറിയാതെ കാത്തിരിക്കുന്നു.. ആ വാതില്‍ തുറന്നു കിട്ടും വരെ..ഒന്നുമറിയാതെ പ്രാര്‍ഥന ഇല്ലാതെ മുരടിച്ചു മുരടിച്ചു..വാതില്‍ കാണും വരെ...



-----------------------------------

എന്റെ വീട്ടില്‍ എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ ജീവിതമായിരുന്നു ഇത്...ഒക്ടോബര്‍ 2010 ആ വാതില്‍ തുരക്കപ്പെടുകയുണ്ടായി...ചിരിക്കുന്ന മുഖവുമായി കുറെ കണ്ണീരു സാക്ഷി നിര്‍ത്തി യാത്രയായി...

Thursday, December 23, 2010

ഒരു രാത്രി..



ഓടിന്റെ ചെരുവിലൂടെ തോര്‍ച്ചക്ക്  ശേഷമുള്ള ബാക്കി മഴ തുള്ളികള്‍ ഇറ്റു വീണ്കൊട്നിരിക്കുന്നു..കറുത്ത ജനാല കമ്പികളിലൂടെ ദൂരെക്കുള്ള നോട്ടത്തില്‍ തെങ്ങോല മറച്ച്ചും പിടിച്ചും കൊണ്ട്  പൂര്‍ണ ചന്ദ്രന്‍, കാര്‍ മേഘത്തില്‍ നീന്തിയും ഉയര്‍ന്നും സൌമ്യതയോടെ..
ഉറക്കം കണ്പോലകളില്‍ വന്നും പോയും നില്‍ക്കുന്നു...നിശബ്ധത ഒറ്റയ്ക്ക് അലയുന്ന രാത്രിയുടെ പേടിപ്പിക്കുന്ന നേരങ്ങളില്‍...ഇതുപോലെ നിന്റെ ഈ മുറുകിയ  കൈകള്‍ക്കുള്ളില്‍ ഒന്നിനെയും പേടിക്കാതെ...ദൂരേക്ക്‌ നോക്കി വെറുതെയി കിടന്നു അറിയാതെ ഉറങ്ങാന്‍ ....ഒരു സുഖം തന്നെ...

Tuesday, December 21, 2010

അളക്കാന്‍ ആവാത്തത്..

അച്ചന്‍ മരിച്ച്ചിട്ടെത്ര വര്‍ഷം...ഏഴോ എട്ടോ ...ഓര്‍മയില്ല..
അച്ചന്‍ മരിച്ചപ്പോള്‍ അമ്മക്ക് ജോലികിട്ടി ഞങ്ങള്‍ വീടുമാറിയത്‌ ഓര്‍ക്കുന്നുണ്ട്...
വീട് മാറിയതിനെക്കാള്‍ ഓര്‍ക്കുന്നത് സ്കൂള്‍ മാറിയതാണ്.. തലേന്നത്തെ ഹോം വര്‍ക്ക് ചെയ്യണ്ടാത്ത്ത ആ ദിവസം എനിക്കിഷ്ടമായിരുന്നു...അമ്മയും ഞാനും അനിയനും കൂടി അച്ചന്റെ വീട്ടില്‍ നിന്നും ഞങ്ങളുടേതായ പുതിയ വീട്ടിലേക്കു..ആ ഒറ്റമുറി വീട്ടിലെ ആദ്യത്തെ അത്താഴം ഇന്നും ഓര്‍ക്കുന്നു...സണ്ണി അങ്കിളും  വല്യമ്മച്ചിയും  ഉണ്ടാരുന്നു അന്ന് അത്താഴത്തിനു ഒപ്പം..

അമ്മ ഒരു അവാര്‍ഡ്‌ സിനിമ ആണ്.. വര്‍ത്തമാനങ്ങള്‍ കുറവാണ്..നോട്ടവും ഭാവവും കൂടുതലും.. ദേഷ്യം  ശെരിക്കും വരും അമ്മക്കൊപ്പം കുറെ നേരം ഇരുന്നാല്‍...
ബോര്‍ഡിംഗ് ഇല്‍ നില്ക്കാന്‍ എനിക്ക് ഇഷ്ടമാരുന്നു.. ഈ ഒരു അറിപ്പത്തരം ലൈഫ് ഇല്‍ നിന്നും ഒന്ന് മാറി നില്‍ക്കാമല്ലോ..പക്ഷെ അതൊന്നും നടന്നില്ല...അമ്മ തന്നെ കാരണം...

റിജു എന്റെ അനിയന്‍ ..മന്ദബുധിയാണ്...ജനിച്ച്ചപോള്‍ മുതലോ എന്തോ.. എന്റെ ഓര്‍മയില്‍ എന്നും അവന്‍ ഊറി ചിരിച്ച്ചുംകൊണ്ടിരിക്കുന്ന ഒരു റിജു ആണ് എന്നും ..
അവന്‍ ചിരിച്ചും കൊണ്ടിരികുംപോള്‍ ബുദ്ധി പോയതാവും എന്നൊക്കെ ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. അല്ലെങ്ങില്‍ അവന്‍ എപ്പോളും ഇങ്ങെനെ തന്നെ ഇരിക്കുമോ..മഴയും വെയിലും എല്ലാം അവനു ഒരുപോലെ.. ആര് വീട്ടില്‍ വന്നാലും അവന്‍ ഊരിച്ച്ചിരിച്ചും കൊണ്ട് ഉമ്മറത്ത് എത്തും...കൂട്ടുകാരൊക്കെ വരുമ്പോള്‍ ചിലപ്പോള്‍ എനിക്ക് എന്തോ പോലെയാണ്...പക്ഷെ ഞാന്‍ ഒന്നും പറയാറില്ല...അവന്‍ ഇപ്പളും അമ്മക്കൊപ്പമാണ് കിടക്കുന്നത്...ചിരിവരും ചിലപ്പോള്‍ ചേഷ്ടകള്‍ കണ്ടാല്‍.. ചിലപ്പോള്‍ വല്ലാണ്ട് ദേഷ്യവും..പക്ഷെ എന്നോട് അമ്മ കാണിക്കുന്ന ഈ ദേഷ്യം ഒന്നും  ഇതുവരെ അവനോടു കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..അവനോടാണോ അമ്മക്ക് സ്നേഹം ഉണ്ടെങ്കില്‍ തന്നെ അത് കൂടുതല്‍ എന്ന് എനിക്ക് തോന്നാറുണ്ട്..

അമ്മ ഒരിക്കലും എന്റെ ഇഷ്ടങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല..സ്കൂളില്‍ ഞാന്‍ കൂടി കളിച്ചു റിഹിഴ്സല്‍  ചെയ്ത കുറെ ഡാന്‍സ് ഇനങ്ങള്‍ അമ്മ കാരണം എനിക്ക് സ്റ്റേജ് ഇല്‍ കളിയ്ക്കാന്‍ പറ്റിയില്ല..
എന്നോട് അമ്മ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് "പഠിത്തം" എന്നാ വക്കാവണം...

എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ എങ്കിലും ഒന്ന് വീട്ടില്‍ നിന്നും മാറി ഹോസ്റ്റല്‍ ഇല്‍ നിന്നു പഠിക്കണം എന്ന് കരുതിയതാ..അതും നടന്നില്ല... അമ്മ പള്ളീടെ സഭക്കാരുടെ  കാലു പിടിച്ചു പള്ളിയുടെ കോളേജില്‍ തന്നെ കിട്ടി...അതും വീടിനടുത്ത്.. അപ്പ പള്ളീലെ വലിയ ആളൊക്കെ ആരുന്നു അതാണ്‌ കിട്ടിയത് എന്ന് വല്യമ്മ ഇടക്കൊക്കെ എന്നോട് പറയും ..

ഒരു സൈക്കിള്‍..ഒരു വാര്‍ത്ത വീട്.. ടി.വി. ..കുറച്ചു സ്റ്റൈല്‍ ഡ്രസ്സ്‌ ഇതൊക്കെ എന്റെ ആഗ്രഹങ്ങളാരുന്നു... ഒന്നുപോലും അമ്മ കേട്ട ഭാവം കൂടി നടിച്ചിട്ടില്ല..

എഞ്ചിനീയറിംഗ് കഴിഞ്ഞു പഠിച്ച കോളേജില്‍ തന്നെ ഗെസ്റ്റ് ലെക്ചര്‍ ആയി പണികിട്ടി..അതും അപ്പയുടെ പഴയ നിലയും അമ്മയുടെ കണ്ണീരും അപേക്ഷയും കൊണ്ട്...അല്ലെങ്ങില്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ ഇലോ മറ്റോ പോകാരുന്നു..വല്ല ഐ.ടി കമ്പനിയിലും നല്ല ശമ്പളത്തില്‍ ജോലി എടുക്കരുന്നു എന്നൊക്കെ വിചാരിച്ചിട്ടുണ്ട്..
ഇടവകയിലെ തന്നെ ഒരു കുടുംബക്കാരില്‍ നിന്നും എനിക്കൊരു ആലോചന വന്നു..ചെക്കന്‍ ഗെവേര്‍ന്മാന്റ്റ്  എഞ്ചിനീയര്‍ ആണ്... ഒറ്റമകന്‍...അടുത്തായകൊണ്ടും..അയാളുടെ പ്രായമുള്ള അമ്മച്ചി വീട്ടില്‍ ഒറ്റക്കായതു കൊണ്ടും നോക്കാന്‍ ഒരാളെ വേണ്ടതുകൊണ്ടുമാവം ഞങ്ങളുടെ വീടിലേക്ക്‌ പെണ്ണ് ചോദിച്ചു വന്നത്..

വന്നവരെ ക്ഷണിച്ചിരുത്തി വല്യമ്മച്ചിയും സണ്ണി അങ്കിളും ഉമ്മറത്തിരുന്നു വര്‍ത്തമാനം തുടങ്ങി...അമ്മ അടുക്കളയില്‍ ഒരു വേറിട്ട ഭാവത്തില്‍ ചായ ഇടുന്നു...അന്ന് എന്നോട് ഒരു ഭാവ മാറ്റവുമില്ലരുന്നു..പതിവില്ലാത്ത ഒരു സ്നേഹം വിളമ്പലിലും  മറ്റും കണ്ടു...പെണ്ണുകാണല്‍ മുന്നോടി ആണെന്ന് അറിയാവുന്നതുകൊണ്ട്‌ തന്നെ ഞാന്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല...

വന്നവര്‍ക്കെന്നെ ഇഷ്ടമായി എന്ന് തോന്നി.. അവര്‍ കാര്യത്തിലേക്ക് കടന്നു.. അമ്മ അതുവരെ അടുക്കളയില്‍ ഓരോന്ന് തിന്നാന്‍ കൊടുത്തും ഒക്കെ നിര്‍ത്തിയിരുന്ന റിജു ഒരു  കുഴലപ്പം പിടിച്ചും കൊണ്ട് ഉമ്മറത്തേക്ക് പോവുന്നു.. വിളിക്കണം എന്നുണ്ട്.. പക്ഷെ പറ്റിയില്ല... അവന്‍ ഉമ്മരതെതി എന്ന് മനസിലായി.. എല്ലാവരുടെയും സംസാരം നിന്നു..
അവര്‍ ചിരി മുഖത്ത് വരച്ചു കാട്ടി ഇറങ്ങി..കൂടെ സണ്ണി അങ്കിളും..

അമ്മ ഒരു പരിഭ്രമത്തോടെ അകത്തേക്ക് കയറി.. കൂടെ റിജുവും...അമ്മ അവനെ തല്ലും എന്നെനിക്കു ഉറപ്പാരുന്നു ...
അമ്മ അവിടെ ഇരുന്ന പാത്രം എടുത്തു അതിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞു അതുവച്ച്ചു അവന്റെ തോളിലും പുറത്തുമായി തല്ലി...
എങ്ങലടിച്ച്ചു കരഞ്ഞും കൊണ്ട് അവന്‍ അമ്മയുടെ തോളില്‍ തന്നെ വന്നു കിടന്നു..

" ഒരു സമാധാനവുമില്ലാത്ത ജീവിതം " എന്നും പറഞ്ഞു അമ്മ രണ്ടു കയ്യും തലയില്‍ വച്ചുകൊണ്ട്  നീറി കരയാന്‍ തുടങ്ങി...

അവരിറങ്ങിയ വഴികളിലെ മരങ്ങളുടെ നിഴല്‍ വീണു വാടിയ മുറ്റത്തേക്ക്  നോക്കി നില്‍ക്കവേ ഞാന്‍ ആലോച്ചിച്ചു.. എന്നോടാണോ റിജുവിനോടണോ അമ്മക്ക് സ്നേഹക്കൂടുതല്‍..അമ്മയോടാണോ അവനോടാണോ എനിക്ക് കൂടുതല്‍... ആരോടാവും അവനു... അളക്കാന്‍ പറ്റാത്ത... അളന്നാലും തെറ്റുപ റ്റാവുന്ന ഒന്നാണ് സ്നേഹം എന്ന് ഒരു നിമിഷം അന്നൊരിക്കല്‍ എന്നെ പഠിപ്പിച്ചു..

Sunday, December 19, 2010

തിരിച്ച്ചുപോക്കില്ലാതെ.



ഇതുപോലെ ഉള്ള ഒരു മഴക്കലത്താരുന്നു ഞങ്ങളുടെ കല്യാണം..
കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ ജോലിയില്ലാതെ നടന്ന മുറചിറക്കനുമായുള്ള ചുറ്റിക്കളി അറിഞ്ഞ അച്ചന്‍ സ്വന്തം ഇഷ്ടത്തിനു എന്റെ അനുവാദം ഇല്ലാതെ നടത്തിയ  കണ്ണീരിന്റെയും കാലത്തിന്റെയും മഴയത്തുള്ള ഒരു കല്യാണം.
കല്യാണത്തിനു ശേഷം ഒരുപാട് പ്രാവശ്യം തോന്നിയിരുന്നു ഒക്കെത്തിനും മുന്പ് ആ മുറചിറക്കന്റെ ഒപ്പം എങ്ങോട്ടെങ്കിലും അങ്ങ് ഓടി പോയാല്‍ മതിയാരുന്നു എന്നൊക്കെ ...

ഒരു മൂകതയുടെ ലോകമാരുനു എന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടം.
കല്‍ക്കട്ടയിലേക്ക്  ഒരു ഭാര്യയായി മാറിയ ഞാന്‍ കടന്നു ചെന്നത്  പുതിയ ഒട്ടും സുഖകരമല്ലാത്ത ഒരു അന്തരീക്ഷത്തിലേക്ക്...

കാവും കുളവും ചെറൂവഴികളും പാടവും വരമ്പും കിളികളും നാട്ട് വര്‍ത്തമാനവും  മാത്രമായി നടന്ന ഞാന്‍.. അധികം അങ്ങെനെ വെളിച്ചത്തിനു പോലും അനുവാദമില്ലാത്ത ഒരു വലിയ വീടിലേക്ക്‌...വണ്ടികളുടെയും തിരക്കിന്റെയും  ഒച്ചയും അറിയാത്ത ഭാഷയും വേഷവും...അവിടുത്തെ പുറം ലോകം എനിക്ക് രസിക്കാത്തതായിരുന്നു...അദ്ദേഹത്തിനും....

വല്ലപ്പോഴും  നാടില്കേക്ക് വരുമ്പോള്‍..നാട് കാണുമ്പോള്‍...സന്തോഷത്ത്തിനപ്പുരം സഹിക്കാനാവാത്ത ഒരു വേദനയായിരുന്നു.. തിരികെ പോവാനയുള്ള ഒരു വരവാനെന്നുള്ള ബോധം ഉള്ളത് കൊണ്ട്...

നാടിനെ കുറിച്ചു കേള്‍ക്കണോ അറിയാനോ.. ഒന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല..അതെനിക്ക് എന്നെന്നേക്കുമായി നഷ്ടമായ ഒന്നെന്നു ഞാന്‍ എന്നെ തന്നെ പറഞ്ഞു ഫലിപ്പിച്ചിരുന്നു.

ആ വലിയ വീടിന്റെ പൂര്‍ണ ഉത്തരവാദിത്വം .... നീണ്ട ഷെല്ഫ്കളില്‍  അടുക്കി വച്ചിരുന്ന നൂറായിരം പുസ്തകങ്ങള്‍ പൊടി തട്ടി വയ്ക്കുക ...അത് തന്നേയ് ഒരു വലിയ പണിയായിരുന്നു..
മിക്കപോഴും അദ്ദേഹം  വരുമ്പോള്‍ ഓരോ പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നു..
വായനയുടെ ലോകം ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല....ആ പുസ്തകങ്ങളുടെ പേര് പോലും ഞാന്‍ വായികുമായിരുന്നില്ല..
ചിലച്ചു നടന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും മൌനം പഠിച്ചെടുത്ത ഒരു ഭാര്യയിലേക്കും ശാന്തമായി വീട് നോക്കുന്ന ഒരു അമ്മയിലെക്കും കാലങ്ങളിലൂടെ നടന്നു...

പക്വതയില്ലാത്ത എന്റെ പാചകതെയോ പ്രതികരണങ്ങള്‍  ഇല്ലാത്ത എന്റെ വികാരത്തെയോ അദ്ദേഹം ഒരിക്കല്‍ പോലും മുഷിച്ച്ചു നോക്കുകയോ കുറ്റം പറയുകയോ ചെയ്തിട്ടില്ല...മറിച്ചു എല്ലാത്തിനും ഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു...

മൌനത്തിന്റെ കൂടെയുള്ള ജീവിതം വളരെ വളരെ ദുസ്സഹമായിരുന്നു...
ജീവിതത്തിലേക്ക് മോള് കടന്നു വരും വരെ വിഷാദം മാത്രമായിരുന്നു എന്നിലെ ഭാവം...
ജീവിതത്തിറെയും തിരക്കിന്റെയും വായനയുടെയും എഴുത്തിന്റെയും ലോകത്ത് ഒക്കെയും നിസംഗ ഭാവത്തോടെ കാണുന്ന ഒരു മനുഷ്യന്‍ ...അതൊരു ഭര്‍ത്താവ് എന്നതിലപ്പുറം എനിക്കറിയാവുന്ന എന്നെ സംരക്ഷിക്കുന്ന ഒരാള്‍ എന്നെ തോന്നിയിരുന്നുള്ളൂ..

ഒരു സ്വയം ഹത്യ മനോഭാവം ഒരുപാട് തവണ തോന്നിയിരുന്നെങ്ങിലും അയാള്‍ എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മനസിലാക്കിയതുകൊണ്ട് ഒരിക്കലും അതിനു പറ്റിയിരുന്നില്ല..
ആഖോഷങ്ങളില്ലതേ ഒക്കെയും മൌനത്തോടെ അല്ലെങ്ങില്‍ ഒരു പുഞ്ചിരിയോടെ കണ്ടു തീര്‍ക്കുന്ന ഒരു ജീവിതമാരുന്നു എനിക്ക്...
മോളുമായുള്ള  എന്റെ നിലപാടും മൌനത്തിന്റെ ഒരു പരുധിവിട്ടിരുന്നില്ല...
അവളും അച്ചനെ പോലെ ...പുസ്തകങ്ങളുടെയും അറിവിന്റെയും ലോകത്ത് പറന്നു അകന്നുകൊണ്ടിരുന്നു എന്നില്‍ നിന്നും...

എന്റെ ഏകാന്തതയുടെ  വേദനയും മുരടിപ്പും ഞാന്‍ തനിയെ മാറ്റിയെടുത്തുകൊള്ളും എന്ന് അവര്‍ കരുതിക്കാണും...
നീണ്ട നിരയിലെ പുസ്തകങ്ങളും തുറന്ന പുസ്തകങ്ങളിലെ നിരന്ന അക്ഷരങ്ങളും..നിറയെ എഴുതിക്കൂടിയ കടലാസ് കഷ്ണങ്ങളും  മൂകമായി എനിക്കാവീടില്‍ കൂട്ടായി നിന്നു...

വര്‍ഷങ്ങള്‍ എനിക്കുവേണ്ടി എങ്ങും കാത്തു നിന്നിരുന്നില്ല...
നാട്ടില്‍ മഞ്ഞും  മഴയും  ഓണവും വൃശ്ചികവും മകരവും കൊയ്തും വിഷുവും ഒക്കെ നിറങ്ങളോടെ പോകുമ്പോള്‍... ഏകാന്തതയുടെ ചട്ടക്കുള്ളില്‍ എന്റെ ശ്വാസത്തിന്റെ സബ്ദം മാത്രം കേട്ടുകൊണ്ട്..ജനാലകള്‍ മുറിച്ചു കടക്കനാവത്ത്ത  വെളിച്ചത്തിന്റെ
പരാചയ രശ്മികളില്‍ പകലറിഞ്ഞും.. അവയുടെ മേല്ലെയുള്ള വിടവാങ്ങളില്‍ ഇരുള്‍ അറിഞ്ഞ്ഞും  നീണ്ട കുറെ വര്‍ഷങ്ങള്‍..
ഞാന്‍ എന്തെ മാറാത്ത്തത് എന്ന് എന്നെ പോലെ എന്റെ ഭര്‍ത്താവും മകളും പലവട്ടം ചിന്തിച്ചിരിക്കാം..എന്നെ പോലെ അവര്‍ക്കും അതിനു ഉത്തരം കിട്ടിയിരുന്നുമുണ്ടാവില്ല...

മുന്‍ ജനാലയിലൂടെ വെളിച്ചം കടന്നു വന്നു പിന്‍ ജനാലയിലൂടെ അസ്തമിക്കുമ്പോള്‍ ഓരോ ദിവസങ്ങള്‍ പോയിരുന്നത് ഞാന്‍ അറിഞ്ഞിരുന്നു..
അച്ച്ചനൊപ്പം എത്തിയ മകള്‍ സ്വന്തം വര വരച്ചു ഒറ്റയ്ക്ക് ഒരു ജീവിതം ഉണ്ടാക്കി നടന്നു പോവുമ്പോള്‍ എനിക്ക് കരയാന്‍ കഴിഞ്ഞിരുന്നില്ല..എന്റെ ഒപ്പം നിന്നിരുന്ന അവളുടെ അച്ചന്‍ അതില്‍ സംതൃപ്തനായി അവളെ അനുഗ്രഹിക്കുമ്പോള്‍...വീണ്ടും വിഷാദം കളം വരച്ച മുഖവുമായി ഒരു അമ്മ ബിംബത്തെ പോലെ നിന്നു ഞാനും.

അസുഖം ബാധിച്ചു അദ്ദേഹം തളര്‍ന്നു വീഴുമ്പോള്‍..ആസ്പത്രി മുറിയുടെ ഉയര്‍ന്ന വെളുത്ത   ചുവരുകളിലേക്ക് കയറിയിട്ടും എത്താത്ത ഒരു ഗൌളിയെ പോലെ  നിസ്സഹായായി നില്‍ക്കവേ ....മരണം അവിടേക്ക് കയറിപ്പോവുന്നതും പലരും തിരികെ ഇറങ്ങുന്നതും ഒക്കെ  ഒരു അമ്പരപ്പോടെ കണ്ടുനിന്നു..
ഒരു നീണ്ട  കാലങ്ങള്‍ക്ക് ശേഷം ഞാന്‍ മൌനം മുറിച്ചു കരഞ്ഞ നിമിഷം...

നാടിലേക്ക് ഒരു യാത്ര...വേദനയില്ലാത്ത ഒരു യാത്ര...
നരച്ച മുടിയും... ചുളിവീണ തൊലിയുമായി ഒരു തിരിച്ചുവരവ്...
അപ്പോളും സ്വീകരിക്കാന്‍ തണുപ്പുള്ള കുളിര്‍മയുള്ള ഒരു സമാധാനത്തിന്റെ ഗ്രാമം ഉണ്ടായിരുന്നു...

നാടിലെ അദ്ദേഹത്തിന്റെ തറവാട്ടുവീടിന്റെ മുകളിലത്തെ വലിയ മുറിയില്‍ കൊണ്ടുവന്ന സാധനങ്ങള്‍  ഇറക്കി വച്ചു തുടങ്ങി... മകളും ഭര്‍ത്താവുമാണ് ഒക്കെയും ചെയ്യ്തത്... അച്ചന്റെ കയ്യൊപ്പുള്ള ഓരോ പുസ്തകവും സ്നേഹത്തോടെ അവള്‍ എടുക്കുമ്പോള്‍... ഒരിക്കല്‍ പോലും പേരുനോക്കാതെ പരിലാളിച്ച്ച എനിക്ക് ആ പുസ്തകങ്ങളോട് ഒരു വല്ലാത്ത അടുപ്പം തോന്നി.. ജീവനില്ലാത്തതു എങ്കിലും എന്തോ ഒരു വല്ലാത്ത പരിചിതത്വം..ഈ  വര്‍ഷങ്ങള്‍ അത്രയും  എന്റെ പകലുകളില്‍  എനിക്കൊപ്പം  ഇരുന്നു  മൌനം ഭജിച്ച്ചവര്‍ .

 വാര്ധക്യത്ത്തിലെ ഒറ്റപെടല്‍ എന്നാ വികാരത്തോട് ഇഴുകിചേരാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.. യൌവനത്തില്‍ തന്നെ ഒരു രീതിയില്‍ അല്ലെങ്ങില്‍ മറ്റൊരു രീതിയില്‍ ഒറ്റപ്പെട്ട...ഞാനായിട്ട്  ഒറ്റപെടുത്തിയ ഞാന്‍ ...
പക്ഷെ എനിക്കൊരു സ്വാതന്ത്ര്യത്തിന്റെ....അടഞ്ഞു മുറുകിപ്പോയിട്ടു കാലത്തിനു ശേഷം  ഒരു തുറന്നിട്ട ജനാലയുടെ സന്തോഷം ....എവിടേയോ വന്നതുപോലെ തോന്നി .


സമയം എനിക്കൊരുപാട് ഉള്ളതുപോലെ...എന്തൊക്കെയോ നഷ്ടപ്പെട്ടു എങ്കിലും  കളഞ്ഞു പോയ ...കിട്ടില്ല എന്ന് കരുതിയ ചിലതെല്ലാം തിരികെ കിട്ടിയപോലെ....

ഉച്ചയുറക്കം ഇല്ലാത്ത ഒരു നേരത്ത് ഞാന്‍ ആ വലിയ മുറിയിലെ നീണ്ട പുസ്തക  നിരകളില്‍ എന്തിനെത്തിയോ എന്തോ ...
എന്റെ മകള്‍ ബഹുമാനത്തോടെയും ആരാധനയോടെയും എടുതുവച്ച്ച പുസ്തകങ്ങളിലൂടെ എന്റെ വിരലുകളും എങ്ങെനെ പോയി എന്തോ..
പല ഭാഷാ പുസ്തകങ്ങളില്‍..ചിലത് അദ്ദേഹം ഞാന്‍ കല്‍ക്കട്ടയില്‍ എത്തിയപ്പോള്‍ എനിക്ക് വേണ്ടി വാങ്ങിയതാണ്... ഒറ്റയ്കിരുന്നു മുഷിയേണ്ട വായിക്കുക എന്നും പറഞ്ഞു...അങ്ങെനെ ഒരു ശീലം  എനിക്കില്ല  എന്നും...എനിക്കതൊന്നും ഇഷ്ടമല്ല എന്നറിയാതെ...അതിലോരോന്നെടുകുമ്പോള്‍.. പറയാതെ  പറഞ്ഞ..പറയാന്‍ ശ്രമിച്ച.. പറയാന്‍ ആഗ്രഹിച്ച  പ്രണയത്തിനും അപ്പുറത്തുള്ള ഒരു സ്നേഹത്തിന്റെ മണം ഉണ്ടായിരുന്നു...ഞാന്‍ അറിഞ്ഞിരുന്നു എങ്കിലും അറിഞ്ഞിരുന്നു എന്ന് തുറന്നരിയിക്കുവാന്‍ എനിക്കായിരുന്നില്ല...

ആ പുസ്തകങ്ങളോട് ഒരു നീറുന്ന വേദനയോടെ എന്റെ വിരലുകളും..പിന്നീട് അതിലെ നിശബ്ദം ഇക്കാലമത്രയും എന്നെ കാത്തിരുന്ന കുറെ അക്ഷരങ്ങളിലൂടെ എന്നെ കണ്ണുകളും പോയപ്പോള്‍ ....ഒരു കുറ്റബോധാമോ ..പറഞ്ഞറിയിക്കാന്‍    ആവാത്ത  എന്തോ ഒരു നോവ്‌ ...
ആ പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ ... ഒരു പുഞ്ചിരിയോടെ അദ്ദേഹം പറയുമ്പോലെ  ...പതിഞ്ഞ  സ്വരത്തില്‍ ...ഇവിടെ ഒറ്റക്കിരിക്കുന്ന  എന്നെ വായനയുടെ ലോകത്തേക്ക് വീണ്ടും വിളിക്കുമ്പോലെ ...അദ്ദേഹവും  എന്റെ മകളും ഒപ്പം ഇരുന്നിരുന്ന  ഒരു വിശാലമായ  ലോകത്തേക്ക്  ...
ഓരോന്ന്  വായിക്കുമ്പോളും  അതിലെ ചിലത് എനിക്ക് ..അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്ങില്‍ ഇതിനെ കുറിച്ചു പറയാമായിരുന്നു ചോദിക്കമാരുന്നു എന്നൊക്കെ തോന്നി....   എന്ന് തോന്നുപ്പിക്കുന്ന  ഒരുപാട് ഒരുപാട്,...

നീണ്ട ഇക്കാലം അത്രയും  വെറുതേ  മുഖംതിരിച്ചു  ഞാന്‍ ഇരുന്ന  ആ പുസ്തകങ്ങളെ   ഓരോന്നായി  ഞാന്‍ അഭിമുഖീകരിക്കുമ്പോള്‍ .. എന്തെ എനിക്കിത്  നേരെത്തെ  തോന്നിയില്ല ..ഇത്  വായിച്ചു  തീര്‍ക്കാനുള്ള  ആയുസ്സ്  എനിക്കുണ്ടാവുമോ  എന്നാ ഒരു  ദൃതിയോടെ  ഞാന്‍ എന്റെ പകലുകളിലെ  തെളിഞ്ഞ  സമയം ആ വലിയ മുറിയിലെ കൂടികിടക്കുന്ന  അക്ഷരങ്ങള്‍ക്കൊപ്പം  പങ്കിട്ടു ,...പങ്കിട്ടും കൊണ്ടേ ഇരിക്കുന്നു....ഒരു തപസ്സെന്നപോലെ ....

ഇനിയും  വായിച്ചു  തീര്‍ന്നിട്ടില്ല ആ സ്നേഹത്തിന്റെ ലോകം...... ഒരുപാട് പുസ്തകങ്ങള്‍ ബാക്കി  ഉണ്ട് ....എന്റെ യാത്ര അവസാനിക്കും  മുന്പ് ഞാന്‍ കാണാതെ  പോയ ..കണ്ടിട്ടും  അറിയാതെ  പോയ ഈ  വാക്കുകളിലെ  മൌനത്തിന്റെ പിന്നിലെ   കഥകള്‍ ...ആവുന്നത്ര  തൊട്ടറിയാന്‍ ....
മഴ  നിര്‍ത്താതെ  പെയ്യുന്നു ... മേഘത്തില്‍   നിന്നും ഭൂമിയില്‍  എത്തി  മണ്ണില്‍   പതിക്കുന്നതോടെ  കഴിഞ്ഞു മഴ ...തിരിച്ചുപോക്കില്ലാത്ത  ഒരു യാത്ര,,,

Wednesday, December 15, 2010

.ശൈശവം...

ഓര്‍ത്തെടുക്കാന്‍  കഴിയാത്ത  എന്നാല്‍  പലരുടെയും  ഓര്‍മയിലൂടെ  കേള്‍ക്കുന്ന  ഒരു  കാലം ....ശൈശവ കാലം ..

തുണി തൊട്ടിലിന്റെ അരികു ചേര്‍ന്ന് വെടിപ്പാക്കിയ വെള്ളത്തുണി പുതച്ച്ചുറങ്ങിയതും..
കടന്നു പോവുന്നവര്‍ ഒന്ന് ചിരിക്കതെയോ തലോടാതെയോ ചെയ്യാതെ പോവാത്ത ഒരു സുഖമുള്ള കാലം...
കാലത്തെ കണ്ണുതുറക്കുമ്പോള്‍ സ്നേഹത്തിന്റെ മുഖവും വാത്സല്യത്തിന്റെ വിളിയുമായി ഒരു തുടക്കം...
വെയിലും കിളികളും പൂകളും കൌതുകങ്ങലാകുന്ന ചുറ്റുവട്ടം
കമുകിന്‍ പാളയില്‍ തേങ്ങാ പാല് ഉരുക്കി എടുത്ത  എണ്ണയും ,മഞ്ഞളും തെച്ച്ചുള്ള കിടതതം...
കുഞ്ഞിക്കാലു വളരാനും  കുഞ്ഞി കൈ വളരാനും പാട്ടുപാടി  തടവുന്ന അമ്മയുടെ കൈകള്‍...
തുളസിയും പനിക്കൂര്‍ക്കയും ഇട്ടുള്ള ചെറു ചൂട് വെള്ളം...ഇന്ച്ചയിട്ടു ബേബി സോപില്‍ പതഞ്ഞു കുളികുമ്പോള്‍ കരയുന്ന നീട്ടമുള്ള കരച്ചില്‍...
കുളികഴിഞ്ഞു തിരു നെറ്റിയുടെ വശത്ത്  തൊടുന്ന കണ്മഴി പൊട്ടു ....
പവ്ടറിന്റെയും  വൃത്തിയുടെയും മണമുള്ള നിറമുള്ള കുഞ്ഞുടുപ്പു...
ഉയര്‍ത്തുന്ന കുഞ്ഞിക്കൈകളില്‍  ഉമ്മ തന്നും കൊണ്ട് അമ്മ തരുന്ന അമ്മിഞ്ഞ്ഞ്ഞപ്പാല് ...
പാലുകുടിച്ചു ചിരിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടു ഒന്നും അറിയാതെ ഉറങ്ങുന്ന കാലം...
പണ്ടെപ്പോഴോ കഴിഞ്ഞുവെന് മാത്രം അറിയാവുന്ന ഓര്‍ത്തെടുക്കാന്‍ കഴിയാത്ത കാലം...
സുഖമുള്ള കാലം.