Friday, May 21, 2010

പ്രതീക്ഷ..

കാലങ്ങള്‍; കാഴ്ച കാണുവാനായി എനിലെക്കെത്തിയ നാളുകള്‍ ...

വാര്‍ധക്യം പുതച്ചു ഞാന്‍ എനിലെക്കൊതുങ്ങവേ..

ചുക്കി ചുളിഞ്ഞ എന്റെ കോശങ്ങള്‍.. മരച്ച്ചോരാ എല്ലിന്‍ കൂട് മൂടിവയ്ക്കവേ...

കണ്‍ തുറന്നു നോക്കിയാല്‍ കണ്‍ പീലികള്‍ക്കപ്പുരം ഒന്നുമേ ഇല്ലാത്ത കാഴ്ചകള്‍.

ഒന്നെനീക്കുവാന്‍ മൂന്നാമതൊരു കയ്യ് ഇല്ലാതെ വയ്യെന്നോരീ സ്വാതന്ത്ര്യം ...

പരസഹായത്താല്‍ നാളുകള്‍ കാണുന്നു...

പരസഹായത്താല്‍ കാലങ്ങള്‍ കേള്‍ക്കുന്നു..



ഉത്തരത്തില്‍ കിടയ്ക്കയ്കരികിലലായ് സഹായത്തിനായ് കുരുക്കുകള്‍ കൊരുത്ത കയറും..

ഒന്നോടുങ്ങിയിടോരീ മുറിവിട്ടു പോകുവാന്‍ കാത്തു കാത്തു നില്‍ക്കുന്നു പ്രായം ചെന്നോരീ കിടക്കയും..
നിഴല്‍ ചാരി ഒറ്റയ്ക്കേ നില്‍ക്കുന്നു ആട്ടും തുപ്പലും ഒട്ടുസഹിച്ച്ചോരീ വാല്യകാരിയാം കോളാമ്പി കിണ്ണവും...

നേര്ത്തോരീ പരുത്തിയില്‍ മൂടിയ നഗ്നത എണ്ണയില്‍ മുങ്ങി അലിഞ്ഞുതീരവേയ്...

അഴികളില്‍ എണ്ണകള്‍ , മരുന്നുകള്‍ ,ആര്‍ക്കും വെന്ദീടാത്ത ഒരുപാടു കുപ്പികള്‍,,
മുഖത്ത് സഹതാപം പൂശി കാണികള്‍ എത്താവേ. കയികളില്‍ തഴുകി യാത്ര പറയവേ...
ഇന്നുണ്ടാവും ഇല്ലെങ്കില്‍ നാളെ
പിന്നെയും നീലില്ലെന്ന പ്രതീക്ഷിയാല്‍ ഉറ്റവര്‍ നില്‍ക്കവേ..
ഒരു പിടി ചോറ് ഊട്ടുവാനുന്ദ് ഇന്നല്ല..നാളെ ബലിതര്‍പ്പണം നടത്ത്തുംബോലെന്നു കളി പറഞ്ജോടുന്ന
പേരക്കിടാങ്ങളും...
ഒക്കെയും കണ്ടുകണ്ണടയ്ക്കുമ്പോള്‍ ഓര്‍മകള്‍ക്ക് പിന്നിലെ യൌവനം മുന്നില്‍ പടര്‍ന്നു ഉയരുന്നു..
പാടവും, വരമ്പും, പച്ചയും , പച്ചപ്പും
കാവും കുളങ്ങളും നാടും നാട്ടാരും..
പടിപ്പുര ചെര്തോരാ വന്‍ മതില്ക്കെട്ടുകളും , കൊയ്തും കതിരും,ചെരുമികളും ,....
പാട്ടും പരിവാരങ്ങളും കളിയും കളിത്തട്ടുകളും..
തരവാടിന്‍ തലങ്ങളില്‍ കഴിഞ്ഞൊരാ ബാല്യത്തിന്‍ നിഷ്കളങ്കതയും...
പിച്ച്ചവച്ച ഉമ്മര തിന്നകളും..
ആദിയുറങ്ങിയ ആട്ടുതോട്ടിലുകളും..
ചൂട് പകര്‍നനു തന്നൊരാ മാരുകളും..
ഊറി കുടിച്ച്ചോരാ അമ്മതന്‍ അമൃതും
കേട്ടിരുന്ന നാമങ്ങളും ജപങ്ങളും...രാമായണ പുസ്തക താളുകള്‍ പോലെ മറിഞ്ഞു പോയ കാലങ്ങളും...
ശാട്യവും ദു൪ വാശിയും ആദ്യമയി കിട്ടിയ ഈര്‍ക്കിലില്‍ കഷായവും..
വിടര്‍ന്നു വന്‍ന കൌമാരവും..കേട്ട് പഠിച്ച പാട്ടും പാട്യങ്ങളും..
പൂത്തുലോന്ജോരാ യൌവന ഘട്ടവും അനുഭവിച്ച്ചാരധിച്ച്ച്ച അകത്തള ചിട്ടകളും..
ഓണവും വിഷുവും ശ്രാധവും ഊട്ടും .... നൂറും പാലും പാട്ടും ഹോമങ്ങളും..
കൈപിടിച്ച്ചടുത്ത്തതും... പിന്നെ അകന്നകന്നകന്നു പോയ ഹൃദയത്തിന്‍ ബന്ധങ്ങളും..
വെറ്റിലയും കതളിയും കുരുത്തോലയും കോര്‍ത്ത മംഗല്യ പന്തലും..
ജീവിതത്തിന്റെ രണ്ടാം ഘട്ടത്തെ കൊട്ടും കുരവയുമായി വരവെട്ടതും..
പിന്നെയും പ്രതീക്ഷകള്‍ ഒരുപ്പാട്‌ നെയ്തു തീര്‍ത്തതും..
പട്ടുടുപ്പും വെള്ളികൊലുസും കുരിയനിഞ്ഞ കുട്ടികിടാങ്ങളിലൂടെ
പിന്നിട്ട കാലങ്ങള്‍ മുന്നില്‍ നിരക്കവേ..
പിന്‍ഗാമികള്‍ മുന്നിലാടവേയ്
തുടുത്ത ജീവിതം ക്ഷയിച്ചു വന്നതും
ആര്‍കകൊക്കെയോ വേണ്ടി ജീവിച്ച്ചുപോയതും..
ആര്‍ക്കൊകെയോ വേണ്ടി പക്ഷം പിടിച്ചതും
ആര്‍ക്കൊകെയോ വേണ്ടി പലതും സഹിച്ചതും
ഒക്കെയും ഉദരത്തിന്‍ കോശ ത്തിന്‍ എന്ന് മനസുരക്കെ പറഞ്ഞതും ...
ക്ഷമിച്ചു ക്ഷമിച്ചു ഉച്ചി ഉള്ളം കാലില്‍ തൊട്ടതും..
നട്ട കോടികള്‍ വളര്‍ന്നാകാസം മുട്ടിയതും ...
അവഗനയുടെ വേദന നിറഞ്ഞ നിമിഷങ്ങളും..
.
പലതും പ്രതീക്ഷിച്ചു ഇരുന്നോരാ ജിവിതം ഇനിയോന്നുമാത്രം പ്രതീക്ഷിച്ചു കിടക്കവേ.. കാത്തു കാത്തു..
.രണ്ടാമതൊരു വെളിയതോന്നുമേ
അരിപ്പൊടിയും മുരിത്തെങ്ങയും നനഞ്ഞു കത്തുന്ന തിരിയുമായി അലങ്കരിച്ച മണ്ഡപവും..
കൂട്ടകരച്ച്ചിലിന്‍ കുരവയുമായി ..വരവേല്‍പ്പും..
ഇനിയോന്നെ വേണ്ടൂ ...തെക്കേ വളപ്പിലെ ആറടി മണ്ണ്മാത്രം ..പെണ്‍ പണമായി..
നീരലോടെ വാര്‍ധക്യം പ്രതീക്ഷിച്ചു കിടക്കുന്നു....

1 comment:

  1. many spelling errors are there... i couldnt able to correct it... am sorry..Anu

    ReplyDelete