Friday, May 21, 2010

മറഞ്ഞു പോയവള്‍ക്കുവേണ്ടി...

നിന്റെ കുഴിമാടത്തില്‍ ഞാന്‍ മനസ്സുകൊണ്ട് അര്‍പ്പിച്ച പൂക്കളേമന്നുതുരന്നു അത് നിന്നിലേക്ക്‌ എത്തിച്ച നമ്മുടെ ഇടയിലെ മഴ ....ഒരുവഴിയിലെ രണ്ടു അരികിലൂടെ നടന്ന നമ്മുടെ ഇടയിലെ അന്തരം കുറച്ചു നമ്മളെ ഒരു കുടക്കുള്ളില്‍ എത്തിച്ചതും മഴ...നമ്മുടെ വാകുകളും ഇഷ്ടങ്ങളും പങ്കുവയ്ക്കുമ്പോള്‍ ആ നേരമാത്രെയും കൂടിരുന്നത് സാക്ഷിയായ മഴ മാത്രം..നമ്മുടെ മനസ്സുകള്‍ തുറന്നു അവിടെ കൊതുമ്പുവള്ളവും, ആമ്പല്‍ പൂകളും ,പരല്‍ മീനും മാനത്ത് കണ്ണിയും പായുന്ന തെളിഞ്ഞ വെള്ളമുള്ള കുളവും... കുളത്തിനു ചുറ്റും തുമ്പയും കറുകയും പുല്‍ച്ചാടിയും പൂക്കളും തന്നു ..പെയ്തു ഒഴിഞ്ഞ മഴയുടെ തണുത്ത നിമിഷങ്ങള്‍ തന്നതും ....അന്ന് എന്റെ കൂടെ എന്റെ വിരലില്‍ പിടിച്ചില്ല എന്നിരുന്നാലും എന്റെ നിഴല്‍ പോലെ എന്നോടൊപ്പം അന്ന് കൂടെ നടന്ന്നു എന്ന് സ്വപനത്തില്‍ എനിക്കൊപം എന്നും നടക്കുന്ന നീ.. നമ്മുടെ ഇടയില്‍ പെയ്ത സ്നേഹത്തിന്റെ സൌഹൃദത്തിന്റെ ചിരിയുടെ മഴകള്‍...നമ്മള്‍...ഇന്ന് നീ ആണോ ഈ മഴയായി എന്നില്‍ പെയ്തിറങ്ങുന്നത് ,...
നീ പോയിട്ട് എത്ര കാലങ്ങള്‍... എനിക്കറിയില്ല ആ വര്‍ഷങ്ങളുടെ കണക്കുകള്‍ ഞാന്‍ അളന്നു നോക്കിയിട്ടില്ല .. മനസ്സില്‍ നിര്‍ത്താതെ പെയ്ത ഒരു കണ്ണീരിന്റെ മഴയുന്ടരുന്നു... ഞാന്‍ മാത്രം അനുഭവിച്ച, കണ്ടിരുന്ന ഒരു മഴ...ഒരു പക്ഷെ നീയും കണ്ടിരിക്കണം....നിസ്സഹായയായി..

.കാലങ്ങള്‍ക്ക് ശേഷം ഞാന്‍ മഴയെന്ന സങ്കല്പ്പങ്ങല്‍ക്കപുരതുള്ള ഈ പ്രതിഭാസത്തെ തിരിച്ചറിയുമ്പോള്‍ ....നീ മടങ്ങി വന്നതുപോലെ ...തൊടാനും പറയാനും കഴിയുന്ന ഒരു പ്രകൃതിയുടെ രണ്ടാം വരവ് പോലെ...

നമ്മുടെ, നമ്മള്‍ പരസ്പരം അറിഞ്ഞ ...ജീവിച്ചു തീര്‍ത്ത കൌമാരത്തിന്റെ ആമ്പല്‍ പൂവുകള്‍ വിടര്‍ന്ന പൊയ്കയില്‍ കൊതുമ്പു വള്ളത്തില്‍ ചാരുന്ന മഴയില്‍.. അന്ന് എന്റെ ഒപ്പം നീ ഉണ്ടായിരുന്നു... എന്ന് മഴയുണ്ട്.. നീയായിട്ട് ...
നമ്മുടെ സ്വപ്‌നങ്ങള്‍ പെയ്തിരക്കി ഞാന്‍ മാത്രം ഈ മഴയിലൂടെ നീങ്ങുന്നു... ജീവിതത്തിന്റെ മറുകരയിലേക്ക്.. നിനക്കീ ജീവിതത്തില്‍ നഷ്ടമായ ഒരിടത്തേക്ക്....ഞാന്‍ എത്തുമോ അവിടെ?? അതോ ഈ ചെറു മഴയില്‍ ഏതെങ്കിലും ചുഴികളില്‍ പെട്ട് നമ്മുടെ അറ്റ് പോയ സൌഹൃദത്തിന്റെ അഗാധതയിലേക് ഞാനും??? ഇന്ന് ഞാന്‍ ജീവിക്കുകയാണ്.. മറന്നുവെന്നു കരുതിയോ നീ??? മഴയുള്ളില്ടത്തോളം എന്നിലെ നിശ്വാസം നിലയ്ക്കുന്നിടത്തോളം എനിക്കതിനാവുമെന്നു കരുതുന്നില്ല...

എന്റെ ഓര്‍മയില്‍ നിശ്ചലമായ ആ ഫാന്‍ ഇല്ല.. നിന്റെ കഴുത്തില്‍ അമര്‍ന്ന ഒരു തുണ്ട് തുണികഷ്ണം ഇല്ല...പടര്‍ന്നു കിടന്ന നിന്റെ മുടിയില്ല..എനിക്ക് വേണ്ടാ ആ ഓര്‍മ്മകള്‍..പിരുപിരുത്തും അടക്കം പറഞ്ഞും കൂടി നിന്ന നാടുകാരില്ല...സ്പന്തിച്ചുകൊണ്ട് അടുത്ത് മാറി നിന്ന എന്റെ ആ നിമിഷങ്ങള്‍ ഇല്ല ...

അന്നത്തെ എന്റെ കണ്ണീര്‍ തുള്ളികള്‍ മഴയില്‍ അലിഞ്ഞു എവിടെക്കോ പോയി എന്നെന്നേക്കുമായി ....
ആ മഴ നനയാന്‍ എനിക്കിഷ്ടമാണ്..നമ്മുടെ സ്വപ്‌നങ്ങള്‍ പെയ്തിറങ്ങുന്ന മഴയില്‍ ഇന്ന് ഞാനും നിന്റെ ഓര്‍മകളും വിടര്‍ന്നു നില്കുന ആമ്പല്‍ പൂവുകളില്‍ എന്റെ കൈ തലോടി ആ കൊതുംപുവല്ലത്ത്തില്‍ ...

1 comment:

  1. മഴ എന്ന മീഡിയത്തെ സാക്ഷിനിര്‍ത്തി എഴുതുന്ന വരികള്‍ക്കും മഴയുടെ സൌന്ദര്യം പലപ്പോഴും ലഭിക്കാറുണ്ട്. ഇവിടേയും അങ്ങിനെതന്നെ.

    ചെറുതാണെങ്കിലും നന്നായി.
    :-)
    ഉപാസന

    ReplyDelete