നേരം നന്നായി വെളുത്തു .. അടുക്കളയിലും അരങ്ങത്തും അതിൻറേതായ ഒച്ചയും മേളങ്ങളും . .. ചായയുടെയും ഇടലിയുടെ ആവിയുടെയും മണം .. ദൃതിവക്കുംതോറും കൂടുതൽ പടരുന്ന പൊക... ഗ്യാസും വിറകും ഒരേപോലെ കത്തുന്നു ..
അയാളും മകനും പത്രം വായിക്കുകയാണ് .. വതിൽകലെ സോഫയിൽ ഇരുന്നു ടീപോയിൽ കാലുംവച്ചു പത്രത്തിലെ അക്ഷരങ്ങൾ അയാളുടെ കട്ടികണ്ണടയുടെ ഇടയിലൂടെ ഞെങ്ങി ഞെരുങ്ങി അകത്തേക്ക് .. മകൻ ഓരോ പേജിലും ഇന്റ്രസ്റ്റിങ്ങായ ഏതേലും പീഡന കഥകൾ തിരഞ്ഞു പാറിക്കൊണ്ടിരുന്നു .. ബലാൽസംഗ കഥകളിലെ പെണ്‍കുട്ടിയുടെ പ്രായം മാത്രം മതി അവള്ക്കൊരു രൂപം ശ്രിഷ്ടിക്കാൻ ... ഭാഗ്യംപ്രതികളുടെ പ്രായവും ഫോട്ടോയും ( കളർ ) കൊടുത്തിട്ടുണ്ട് ... കഥാപാത്രങ്ങളും സീനും ഓ കെ ... ചരമകൊളത്തിന്റെ താഴെയാണ് ചാകര.. എത്ര എത്ര വെറയിറ്റീസ് .
അടുക്കളയില നിന്നും വളയിട്ട കൈകൾ മാക്സി ഇട്ടു വന്നു ചായ വച്ച് പോയി ...
ചുരിദാറിട്ട ഒരു പതിനാറു വയസ്സായ പെണ്‍ ശരീരം പുസ്തകം ചുമന്നു ഒരുങ്ങി ഇറങ്ങി പോവുന്നു ...
മുഷിപ്പില്ലാണ്ട് ഒരു നേരം വെളുപ്പിക്കാൻ പല പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കഥകൾ തുരു തുരെ ... ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും... പിന്നെ കേരളത്തിന്റെ അറിയവുന്നിടത്തും അറിയാതിടത്തും ഒന്നുവേണ്ട ... കഥകൾക്ക് ഒരു പഞ്ഞവുമില്ല..
മുറ്റത്തു അയാളുടെ അമ്മ കുളിച്ച് രാമാ രാമാ പാടി, നടന്നകന്നു പോവുന്ന ചെറുമകളെ നോക്കി നിന്നു..
പണിക്കാരി പെണ്ണുംപിള്ള മുറ്റം തൂത്ത് കൂട്ടിയ കൂനകൾ കൊട്ടയിൽ വാരിയൊതുക്കി കൊണ്ട് പറയുന്നു " കാലം തെറ്റിയ ഈ മഴയത്ത് ആ മാവിന്റെ പൂ മുഴുക്കനെ കൊണം പിടിക്കാണ്ടങ്ങ് കൊഴിഞ്ഞു. നോക്കണേ കൊച്ചു വാങ്ങിച്ചു നട്ട മാതളത്തിന്റെ ആകെ ഉണ്ടാരുന്ന ഒരു പൂവു.. അതും കായ്കാതെ കൊഴിഞ്ഞു.. വൈകിട്ട് വരുമ്പോൾ, പാവത്തിന് അത് കാണുമ്പോൾ വെഷമം ആവും.. "
"അവനവൻ നട്ടത് കൊഴിയുമ്പോൾ അവനവനേ ദണ്ഡം ഉണ്ടാവൂ ... കലികാലം!!!" അവർ രാമാ രാമാ പാടി അകത്തേക്ക് കയറി പൊയി ...
അയാളും മകനും പത്രം വായിക്കുകയാണ് .. വതിൽകലെ സോഫയിൽ ഇരുന്നു ടീപോയിൽ കാലുംവച്ചു പത്രത്തിലെ അക്ഷരങ്ങൾ അയാളുടെ കട്ടികണ്ണടയുടെ ഇടയിലൂടെ ഞെങ്ങി ഞെരുങ്ങി അകത്തേക്ക് .. മകൻ ഓരോ പേജിലും ഇന്റ്രസ്റ്റിങ്ങായ ഏതേലും പീഡന കഥകൾ തിരഞ്ഞു പാറിക്കൊണ്ടിരുന്നു .. ബലാൽസംഗ കഥകളിലെ പെണ്‍കുട്ടിയുടെ പ്രായം മാത്രം മതി അവള്ക്കൊരു രൂപം ശ്രിഷ്ടിക്കാൻ ... ഭാഗ്യംപ്രതികളുടെ പ്രായവും ഫോട്ടോയും ( കളർ ) കൊടുത്തിട്ടുണ്ട് ... കഥാപാത്രങ്ങളും സീനും ഓ കെ ... ചരമകൊളത്തിന്റെ താഴെയാണ് ചാകര.. എത്ര എത്ര വെറയിറ്റീസ് .
അടുക്കളയില നിന്നും വളയിട്ട കൈകൾ മാക്സി ഇട്ടു വന്നു ചായ വച്ച് പോയി ...
ചുരിദാറിട്ട ഒരു പതിനാറു വയസ്സായ പെണ്‍ ശരീരം പുസ്തകം ചുമന്നു ഒരുങ്ങി ഇറങ്ങി പോവുന്നു ...
മുഷിപ്പില്ലാണ്ട് ഒരു നേരം വെളുപ്പിക്കാൻ പല പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കഥകൾ തുരു തുരെ ... ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും... പിന്നെ കേരളത്തിന്റെ അറിയവുന്നിടത്തും അറിയാതിടത്തും ഒന്നുവേണ്ട ... കഥകൾക്ക് ഒരു പഞ്ഞവുമില്ല..
മുറ്റത്തു അയാളുടെ അമ്മ കുളിച്ച് രാമാ രാമാ പാടി, നടന്നകന്നു പോവുന്ന ചെറുമകളെ നോക്കി നിന്നു..
പണിക്കാരി പെണ്ണുംപിള്ള മുറ്റം തൂത്ത് കൂട്ടിയ കൂനകൾ കൊട്ടയിൽ വാരിയൊതുക്കി കൊണ്ട് പറയുന്നു " കാലം തെറ്റിയ ഈ മഴയത്ത് ആ മാവിന്റെ പൂ മുഴുക്കനെ കൊണം പിടിക്കാണ്ടങ്ങ് കൊഴിഞ്ഞു. നോക്കണേ കൊച്ചു വാങ്ങിച്ചു നട്ട മാതളത്തിന്റെ ആകെ ഉണ്ടാരുന്ന ഒരു പൂവു.. അതും കായ്കാതെ കൊഴിഞ്ഞു.. വൈകിട്ട് വരുമ്പോൾ, പാവത്തിന് അത് കാണുമ്പോൾ വെഷമം ആവും.. "
"അവനവൻ നട്ടത് കൊഴിയുമ്പോൾ അവനവനേ ദണ്ഡം ഉണ്ടാവൂ ... കലികാലം!!!" അവർ രാമാ രാമാ പാടി അകത്തേക്ക് കയറി പൊയി ...





