Saturday, December 12, 2009

പെയ്തൊഴിയാതെ

പെയ്തൊഴിയാത്തൊരു മഴ നടക്കുന്നു പിന്നിലായ്
മൂടുന്നു ചുറ്റും അരണ്ടൊരു വെളിച്ചം ..
ഈറനടിച്ചു കയറുന്നു തണുപ്പുമായ്...
തണുത്തോരു മേനിയിന്‍ രോമങ്ങളൊക്കേയും കൂര്‍ത്തങ്ങുയര്ത്തുന്നു കുളിരിന്റെ തീഷ്ണത..
മഴവെള്ളം തല്ലുന്നു പിന്നിലെ വാതിലില്‍..കൊട്ടിവിളിക്കുന്നു
ഇറ്റിറ്റു വീഴുന്നു ഓടിന്റെ ചുമലുകളില്‍..
തളം കെട്ടുന്നു മുറ്റത്തങ്ങിങ്ങായ്..തടങ്ങളില്‍..പെയ്തൊഴിയാത്തൊരു മഴയായ് നടക്കുന്നു..എങ്ങോട്ടെന്നില്ലാതെ അങ്ങോട്ടുമിങ്ങോട്ടും...

:)

ഇരുട്ടു മൂടിയ നടവഴികളില്‍ ...
കുടപിടിക്കുന്നു പടറ്ന്ന ചില്ലകള്‍..
നനഞ്ഞ മണ്ണിലായ് വളഞ്ഞുപോകുന്നു
തടിച്ച വേരിലെ പടര്‍ന്ന വള്ളികള്‍..
ചുരുണ്ട അട്ടകള്‍,ചുവന്ന പ്റാണികള്‍..
നനുത്ത ചിറകുള്ള ചിലച്ച പക്ഷികള്‍...
ഒളിച്ചു വരുന്നോരാ പ്രകാശ രശ്മികള്‍...
കുളിച്ചു തോറ്ത്തുന്ന കിളിന്നു നാന്‍പുകള്‍..
ചിരിച്ചു നില്‌ക്കുന്ന ചെറിയ പൂവുകള്‍..
മറഞ്ഞു നില്‍ക്കുന്ന് കറുത്ത മണ്ണുകള്‍..
മുതിര്‍ന്ന മരത്തിന്റെ മരിചച ഇലകള്‍ക്കു`
കരഞഞു വിടനല്‍കും കുറിയ നാന്‍പുകള്‍...
തെളിഞ്ഞ മാനത്തു ചിരിച്ചു നോക്കീട്ട്
പുതിയ ജീവനെ പെറുന്ന ചില്ലകള്‍..
കനിഞ്ഞു കിട്ടുന്ന മഞ്ഞും മഴയും
കളയാതെ കെട്ടുന്ന കാട്ടിലെ ജീവനം..
നിസ്വാര്‍ത്തമായൊരു ജീവിത സമ്പത്ത്
തുറന്നു കാട്ടുന്നു ഗ്രാമത്തിന്‍ വീഥിയില്‍...

ഇടവഴി

ഓരുപാടു കാല്പ്പാടുകള്‍ കണ്ട ഇടവഴികള്‍... തേഞ്ഞ കറുകപ്പുല്ലുകള്‍,കുന്നും കുഴിയും പൊടിയുമുള്ള വളഞ്ഞുപുളഞ്ഞ തണലുകളുള്ള വഴികള്‍.ചേരയും കീരിയും മൈനയും കരീലക്കിളികളും പിന്നെ ഒരുപാടു തരത്തിലുള്ള മണങങളുമുള്ളും, കുറ്റിക്കാടുകളും, പിന്നിടുന്ന വഴികള്‍...ചോലയും പുഴയും കുലങങളും കണ്ടുപോകുന്ന കാര്യങങള്‍ പങ്കുവയ്ക്കുന്ന കഥകള്‍ കൈമാറുന്ന വഴികള്‍.. വഴുക്കലും വരള്‍ച്ചയും കുളിരും അനുഭവിക്കാറുള്ള നാട്ടുവഴികള്‍... സ്വകാര്യതകളും അടക്കം പറച്ചിലുകളും പരാതിയും പരിഭവവും ശണ്ടയും കുട്ടിക്കളികളും കേട്ടിട്ടുള്ള കേള്‍ക്കാറുള്ള വഴികള്‍...പച്ചപ്പുകള്‍ക്കു മേലെ മണ്ണില്‍ മനുഷ്യനറിയാതെ മനുഷ്യന്‍ തീറ്ക്കുന്ന ജീവനില്ലാത്ത ഒരാത്മാവ്..ഗ്രാമത്തിന്റെ നാടീനരന്‍പുകള്‍ പോലെ പ്രക്രിതിയുടെ രക്തധമനികള്‍ പോലെയുള്ള വഴികള്‍